ജനകീയമാകുന്ന പൊതുഗതാഗ സംവിധാനങ്ങള്‍

സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നടത്തിവരുന്ന മുന്നേറ്റം വലുതാണ്. സര്‍ക്കാര്‍ പിന്തുണയോടു കൂടി റെക്കോര്‍ഡ് വരുമാനം നേടുന്നതിനും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു. ചരിത്രത്തിലാദ്യമായി ഒരു ദിവസം 10.19 കോടി രൂപയുടെ ടിക്കറ്റ് വരുമാനം നേടി സര്‍വകാല റെക്കോര്‍ഡിട്ടു. പ്രതിദിന യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലധികമായി ഉയര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പുത്തന്‍ ബസ്സുകള്‍ നിരത്തിലിറക്കി. സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി പ്രധാന സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡ്രൈവിംഗ് സ്‌കൂളുകള്‍, പുതിയ ബഡ്ജറ്റ് ടൂറിസം പദ്ധതികള്‍  എന്നിവ ആരംഭിച്ചതിലൂടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം നേടാനായി. 

 

പൊതുഗതാഗ മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി തന്നെയാണ്. 2025 ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് ആകെ 5087 പൊതുഗതാഗത ബസുകള്‍  ഉണ്ട് ഇതില്‍ 4625 ബസുകള്‍ കെഎസ്ആര്‍ടിസിക്ക് കീഴിലുണ്ട്. 462 ബസുകള്‍ കെ-സ്വിഫ്റ്റ് ലിമിറ്റഡിന് കീഴിലുള്ളതാണ്. നിലവില്‍ ഓപ്പറേറ്റ് ചെയ്തുവരുന്ന പഴയ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍, ലോ ഫ്‌ളോര്‍ എസി ബസുകള്‍ എന്നിവയ്ക്ക് പകരം ആകര്‍ഷകമായ ടിക്കറ്റ് നിരക്കില്‍ സ്റ്റോപ്പുകള്‍ കുറഞ്ഞ എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള എ.സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ആരംഭിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും ഇലക്ട്രിക് ബസ്സുകളുടെ പുനക്രമീകരണം, ഭാഷ അറിയാത്ത യാത്രക്കാര്‍ക്ക് ബോര്‍ഡുകള്‍ വായിക്കുന്നതിനു് ഡെസ്റ്റിനേഷന്‍ നമ്പറിംഗ്, പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ എന്നിവ മികച്ച യാത്രാ സൗകര്യം ഉറപ്പാക്കി. 

 

തിരുവനന്തപുരം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തുരന്ന ഇരുനില ബസില്‍ നഗരം ചുറ്റിക്കാണിക്കാന്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ എന്ന നിലയില്‍ ആരംഭിച്ച പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍ മൂന്നാറിലേക്കും എറണാകുളത്തേക്കും വ്യാപിപ്പിച്ചു. മൂന്നാറില്‍ റോയല്‍വ്യൂ ഡബിള്‍ഡക്കര്‍ എന്ന പേരില്‍ സര്‍വീസ് ആരംഭിച്ച ബസിന് ഒരു ദിവസം 60,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.

 

പുരോഗമനപരമായ സംസ്ഥാന നയങ്ങളും പരിസ്ഥിതി സൗഹൃദമായ പൊതുജനങ്ങളുടെ കാഴ്ചപ്പാടുകളും ഇവി വാഹനങ്ങളുടെ ഉപയോഗത്തിലും സംസ്ഥാനത്തെ മുന്നിലെത്തിച്ചു. 2024 മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള രജിസ്‌ട്രേഷന്‍  കണക്ക് മാത്രം പരിശോധിച്ചാല്‍ ആകെ 9399 ഇലക്ട്രിക് വാഹനങ്ങള്‍ പൊതുഗതാഗത മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലടക്കം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

 

സംസ്ഥാനത്തിന്റെ റോഡ് ഗതാഗതം പോലെ തന്നെ ആളുകള്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റയില്‍ ഗതാഗതവും. 1257 കിലോമീറ്റര്‍ റൂട്ട് ദൈര്‍ഘ്യവും 1588 കിലോമീറ്റര്‍ ട്രാക്കും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ റെയില്‍ ശൃംഖല. കൊച്ചി മെട്രോ റയിലും ലക്ഷക്കണക്കിന് യാത്രക്കാര്‍ പ്രതിദിനം സേവനം ഉപയോഗിക്കുന്ന സംവിധാനമാണ്. ആലുവ മുതല്‍ തൃപ്പുണിത്തുറ ടെര്‍മിനല്‍ വരെയുള്ള ഫേസ് 1 (ബ്ലൂ ലൈന്‍) 28 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ട മെട്രോ പദ്ധതികളില്‍ ഒന്നായി മാറി. ഫെയ്‌സ് 2 (പിങ്ക് ലൈന്‍) നിര്‍മ്മാണം 2027 ഡിസംബറോടെ പൂര്‍ത്തിയാകും. 2024-25ല്‍ 33.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കൊച്ചി മെട്രോ റയിലിന്  കഴിഞ്ഞു. 

 

2023 ഏപ്രില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി വാട്ടര്‍ മെട്രോ കേരളത്തിന്റെ ജലഗതാഗത സംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയിലെ തന്നെ വാട്ടര്‍ മെട്രോ സംവിധാനമാണ് കൊച്ചിയിലേത്. ഉള്‍നാടന്‍ ജലഗതാഗതത്തില്‍ നിന്നുള്ള മൊത്ത വരുമാനം 813.55 ലക്ഷം രൂപയായി ഉയര്‍ന്നു. വിമാന ഗതാഗതത്തിലും കോവിഡ് കാലത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നുള്ള ശക്തമായ തിരിച്ചു വരവും വളര്‍ച്ചയും പ്രകടമാകുന്ന സ്ഥിതിയാണുള്ളത്.

അനുബന്ധ ലേഖനങ്ങൾ

സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
വികസന പദ്ധതികൾക്ക് മാതൃക, സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ വേദിയായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ ഭരണം: വിരൽത്തുമ്പിൽ സർക്കാർ സേവനങ്ങൾ
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ