ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 

നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ജലസംരക്ഷണ പ്രവർത്തനങ്ങൾ നിലനിൽപ്പിന്റെ ആവശ്യകതയായി നിറവേറ്റി വരുകയാണ് കേരളം. നൂതനവും സമഗ്രവുമായ പ്രവർത്തനങ്ങളിലൂടെ ജലസംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടിയാണ് ഇനി ഞാൻ ഒഴുകട്ടെ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു തോടോ നീര്‍ച്ചാലോ തെരഞ്ഞെടുത്ത് ജനകീയമായി ശുചിയാക്കുന്ന കര്‍മപരിപാടിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ജനകീയ കൂട്ടായ്മകളുടേയും പങ്കാളിത്തത്തോടെയാണ് നീര്‍ച്ചാലുകളുടെയും തോടുകളുടേയും ശുചീകരണവും ആഴം വര്‍ധിപ്പിക്കലും സാധ്യമാക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ, നഗരസഭാ തലങ്ങളിലെ സാങ്കേതിക സമിതികൾ എന്നിവയാണ് നീര്‍ച്ചാല്‍ വീണ്ടെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ശുചീകരിച്ച നീര്‍ച്ചാലുകളുടെ തുടര്‍പരിപാലനം പ്രാദേശികമായി സംഘടിപ്പിക്കുന്ന സമിതികള്‍ ഏറ്റെടുക്കും.

 

2021 ഏപ്രിൽ മുതൽ 2025 ജൂലെെ വരെ 51736 കി.മീ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചു. 4,220 കുളങ്ങളാണ് ഇതിലുള്ളത്. 5,943 കുളങ്ങൾ പുതുതായി നിർമിച്ചു. 10,424 കിണറുകൾ റീചാർജ് ചെയ്തു. 19,76 കിണറുകൾ പുതുതായി നിർമിച്ചു. കൂടാതെ 916 സ്ഥിര തടയണകളും 81,225 താൽക്കാലിക തടയണകളും നിർമിച്ചു. നിലവിൽ ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിന്റെ മൂന്നാം ഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. 

 

ജലലഭ്യതയും ഉപഭോഗവും ശാസ്ത്രീയമായി കണക്കാക്കി, ഭാവി തലമുറയ്ക്കായി ജലം സംരക്ഷിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് ജലബജറ്റ്. ഇത്തരത്തിൽ രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിൽ ജലലഭ്യത കുറഞ്ഞുവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നൂതന പദ്ധതിക്ക് രൂപം നൽകിയത്. ഈ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് ജലബജറ്റ്. ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ്, അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സമഗ്രമായ ഒരു രേഖയാണ് ജലബജറ്റ്. ജലം പാഴാക്കരുത് എന്ന ബോധം ജനങ്ങളിൽ വളർത്താനും, ജലം സംരക്ഷിക്കാനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു ജനകീയ പദ്ധതി കൂടിയാണിത്. 

 

ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും ഉൾപ്പെടുന്നു. മൈക്രോബയോളജി മാനദണ്ഡങ്ങൾ പരിശോധിക്കാനായി റാന്നിയിൽ ഒരു സബ് ജില്ലാ ലാബും പ്രത്യേകം പ്രവർത്തിച്ചുവരുന്നു. ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ജനങ്ങളിലേക്കും അവബോധം വളർത്തുന്ന പങ്കാളിത്ത പ്രവർത്തനങ്ങളാണ് കേരളത്തിന്റേത്.

അനുബന്ധ ലേഖനങ്ങൾ

സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
തീരദേശ വികസനത്തിൽ കേരള മോഡൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പുതിയ കുതിപ്പ് 
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വികസന പദ്ധതികൾക്ക് മാതൃക, സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ വേദിയായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ