കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം

തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.

 

ആഗോള തലത്തിൽ COVID-19 മഹാമാരി, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഉയർന്ന പണപ്പെരുപ്പം, സാമ്പത്തിക മന്ദഗതി എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ നിലനിന്നിരുന്നിട്ടും കേരളം സന്ദർശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2023-ലെ 6.49 ലക്ഷത്തിൽ നിന്ന് 2024-ൽ 7.38 ലക്ഷമായി വർദ്ധിച്ചു. മുൻ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 13.76 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

 

2024-ൽ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 2,22,46,989 ആയി ഉയർന്നു. 2023-ലെ 2,18,71,641 എന്ന കണക്കിനെ അപേക്ഷിച്ച് 1.72 ശതമാനം വർദ്ധനവാണിത്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് ആഭ്യന്തര സന്ദർശനങ്ങൾ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

 

സാഹസിക ടൂറിസം, സിനി ടൂറിസം, ബീച്ച് ടൂറിസം, പ്രാദേശിക ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച്, ടൂറിസം ക്ലബ്ബുകൾ തുടങ്ങിയ പദ്ധതികൾ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മലയാള സാഹിത്യകാരന്മാരുടെ ജന്മസ്ഥലങ്ങൾ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് ‘മലബാർ ലിറ്റററി സർക്യൂട്ട്’ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമായും കേരളം മാറി.

 

കൂടാതെ, യുഎൻ വിമൻ ഇന്ത്യയുടെ പങ്കാളിത്തത്തോടെ ടൂറിസം മേഖലയിൽ ജെൻഡർ ഓഡിറ്റ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായും കേരളം ശ്രദ്ധേയമായി. ഹോംസ്റ്റേകൾ, ടൂർ ഓപ്പറേഷനുകൾ, സാമൂഹ്യാധിഷ്ഠിത നേതൃത്വ ഗ്രൂപ്പുകൾ, സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിലെ വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ജെൻഡർ ഇൻക്ലൂസീവ് ടൂറിസം നയം സംസ്ഥാനത്ത് നടപ്പിലാക്കി.

 

2024-ൽ ടൂറിസം മേഖലയിൽ നിന്ന് ₹45,053.61 കോടിയുടെ വരുമാനം ലഭിച്ചതോടെ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയ്ക്കുള്ള പങ്ക് കൂടുതൽ ശക്തമായി. വർഷം മുഴുവനും സംഘടിപ്പിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഡിജിറ്റൽ നവീകരണം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ടൂറിസം മേഖലയെ കൂടുതൽ സുസ്ഥിരവും ആകർഷകവുമാക്കുകയാണ് ലക്ഷ്യം.

 

അടിസ്ഥാന സൗകര്യ വികസനം, സൃഷ്ടിപരമായ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, വേഗത്തിലുള്ള നയനിർമ്മാണം, ഗുണഭോക്തൃ സഹകരണം, സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗം എന്നിവയുടെ കൂട്ടായ്മ ടൂറിസം മേഖലയെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽസാധ്യതകളുടെയും സുസ്ഥിര വികസനത്തിന്റെയും ശക്തമായ ചാലകശക്തിയാക്കി മാറ്റുന്നു.

അനുബന്ധ ലേഖനങ്ങൾ

മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: ഡിജിറ്റൽ വിടവ് നികത്തി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് വിപ്ലവം
ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളം, ആ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നത് കെ-ഫോൺ എന്ന ബൃഹദ് പദ്ധതിയിലൂടെയാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി, സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് കെ-ഫോൺ.
കൂടുതൽ വിവരങ്ങൾ
ഹരിതകേരളം മിഷൻ: മാലിന്യമുക്ത കേരളത്തിന്റെ ശക്തമായ അടിത്തറ 
സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങളിലൂടെ നവകേരള നിർമ്മിതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ നാല് മിഷനുകളിൽ ഒന്നാണ് ഹരിതകേരളം മിഷൻ. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും ലക്ഷ്യമിട്ട് 2016 ഡിസംബർ എട്ടിനാണ് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ സംരക്ഷണ കവചം: ആധുനികതയുടെ പാതയിൽ കേരള പോലീസ്
മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി, സാങ്കേതിക മികവും ജനകീയ മുഖവുമുള്ള ഒരു പോലീസ് സേനയെ വാർത്തെടുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും അത്യാധുനിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം
ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.    വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ