കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം

തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.

 

ആഗോള തലത്തിൽ COVID-19 മഹാമാരി, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഉയർന്ന പണപ്പെരുപ്പം, സാമ്പത്തിക മന്ദഗതി എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ നിലനിന്നിരുന്നിട്ടും കേരളം സന്ദർശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2023-ലെ 6.49 ലക്ഷത്തിൽ നിന്ന് 2024-ൽ 7.38 ലക്ഷമായി വർദ്ധിച്ചു. മുൻ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 13.76 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

 

2024-ൽ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 2,22,46,989 ആയി ഉയർന്നു. 2023-ലെ 2,18,71,641 എന്ന കണക്കിനെ അപേക്ഷിച്ച് 1.72 ശതമാനം വർദ്ധനവാണിത്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് ആഭ്യന്തര സന്ദർശനങ്ങൾ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

 

സാഹസിക ടൂറിസം, സിനി ടൂറിസം, ബീച്ച് ടൂറിസം, പ്രാദേശിക ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച്, ടൂറിസം ക്ലബ്ബുകൾ തുടങ്ങിയ പദ്ധതികൾ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മലയാള സാഹിത്യകാരന്മാരുടെ ജന്മസ്ഥലങ്ങൾ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് ‘മലബാർ ലിറ്റററി സർക്യൂട്ട്’ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമായും കേരളം മാറി.

 

കൂടാതെ, യുഎൻ വിമൻ ഇന്ത്യയുടെ പങ്കാളിത്തത്തോടെ ടൂറിസം മേഖലയിൽ ജെൻഡർ ഓഡിറ്റ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായും കേരളം ശ്രദ്ധേയമായി. ഹോംസ്റ്റേകൾ, ടൂർ ഓപ്പറേഷനുകൾ, സാമൂഹ്യാധിഷ്ഠിത നേതൃത്വ ഗ്രൂപ്പുകൾ, സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിലെ വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ജെൻഡർ ഇൻക്ലൂസീവ് ടൂറിസം നയം സംസ്ഥാനത്ത് നടപ്പിലാക്കി.

 

2024-ൽ ടൂറിസം മേഖലയിൽ നിന്ന് ₹45,053.61 കോടിയുടെ വരുമാനം ലഭിച്ചതോടെ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയ്ക്കുള്ള പങ്ക് കൂടുതൽ ശക്തമായി. വർഷം മുഴുവനും സംഘടിപ്പിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഡിജിറ്റൽ നവീകരണം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ടൂറിസം മേഖലയെ കൂടുതൽ സുസ്ഥിരവും ആകർഷകവുമാക്കുകയാണ് ലക്ഷ്യം.

 

അടിസ്ഥാന സൗകര്യ വികസനം, സൃഷ്ടിപരമായ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, വേഗത്തിലുള്ള നയനിർമ്മാണം, ഗുണഭോക്തൃ സഹകരണം, സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗം എന്നിവയുടെ കൂട്ടായ്മ ടൂറിസം മേഖലയെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽസാധ്യതകളുടെയും സുസ്ഥിര വികസനത്തിന്റെയും ശക്തമായ ചാലകശക്തിയാക്കി മാറ്റുന്നു.

അനുബന്ധ ലേഖനങ്ങൾ

നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം, വ്യവസായ രംഗത്ത് വൻ മുന്നേറ്റങ്ങൾ 
സർക്കാരിന്റെ സജീവമായ പ്രവർത്തനങ്ങളിലൂടെ, കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. അനൂകൂല ബിസിനസ് സമീപനം, നിക്ഷേപകരുടെ ഉയർന്ന ആത്മവിശ്വാസം, ജനങ്ങൾക്കിടയിലുള്ള സംരംഭകത്വ മനോഭാവം എന്നിവയാൽ സവിശേഷമാണ്  നിലവില്‍ കേരളത്തിലെ വ്യാവസായിക മേഖല.
കൂടുതൽ വിവരങ്ങൾ
വികസന പദ്ധതികൾക്ക് മാതൃക, സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ വേദിയായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ