അതിദാരിദ്ര്യ നിർമാർജന ദൗത്യത്തിന് മാതൃകയും വഴികാട്ടിയുമായി കോട്ടയം

കേരളത്തിന്റെ വികസനയാത്രയിൽ മറ്റൊരു ചരിത്രാധ്യായം രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായി നിലകൊള്ളുന്ന കേരളം, ഇപ്പോൾ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ മഹത്തായ ദൗത്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിൽ കോട്ടയം ജില്ല മാതൃകയും വഴികാട്ടിയുമായി മുന്നിൽ നിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ്ണ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. “2030-ഓടെ ദാരിദ്ര്യം അതിന്റെ എല്ലാ രൂപങ്ങളിലും എല്ലായിടത്തും അവസാനിപ്പിക്കുക” എന്ന സുസ്ഥിര വികസനലക്ഷ്യം (SDG 1) കൈവരിക്കുന്ന സംസ്ഥാനത്തിലെ ആദ്യ ജില്ലയായി കോട്ടയം മാറി.

 

അതിദാരിദ്ര്യ നിർണയത്തിന്റെ തുടക്കം

2021 ഒക്ടോബറിലാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയിൽ ആരംഭിച്ചത്. ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിയ സർവേയിൽ 1344 എന്യൂമറേഷൻ സംഘങ്ങളിലായി 2688 എന്യുമറേറ്റർമാർ വീടുതോറും എത്തി വിവരശേഖരണം നടത്തി. ഇതോടൊപ്പം ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഗ്രാമസഭാ ചർച്ചകളും സംഘടിപ്പിച്ച് സമഗ്രമായ വിവരശേഖരണവും നടത്തി. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവർ, വീടും ഭൂമിയും ഇല്ലാത്തവർ) തുടങ്ങിയ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിനായി പരിഗണിച്ചത്. 2022 ജനുവരി 10-ന് സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർത്തിയാക്കിയ ജില്ലയായി കോട്ടയം മാറി. സർവേയിൽ 1071 പേരെ അതിദരിദ്രരായി കണ്ടെത്തിയപ്പോൾ, സൂപ്പർ ചെക്ക് നടപടികളിലൂടെ അന്തിമ പട്ടികയിൽ 903 പേരെയാണ് ഉൾപ്പെടുത്തിയത്. ഇവരുടെ പുനരധിവാസത്തിനും ഉപജീവനസൗകര്യത്തിനുമായി 978 മൈക്രോപ്ലാനുകൾ 2022 ആഗസ്റ്റിൽ തയ്യാറാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു പ്രവർത്തനരീതി രൂപീകരിക്കപ്പെട്ടത്.

 

മൈക്രോപ്ലാനുകളുടെ നിർവഹണം

2022 ഒക്ടോബറിൽ കോട്ടയം സംസ്ഥാനത്ത് ആദ്യമായി നിർവഹണം ആരംഭിച്ച ജില്ലയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മൈക്രോപ്ലാനുകളുടെ നിർവഹണ ചുമതല ഏറ്റെടുത്തത്. മൈക്രോപ്ലാൻ പ്രകാരം ഭക്ഷണം, മരുന്ന്, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ സാമഗ്രികൾ തുടങ്ങിയ ആവശ്യങ്ങൾ എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കപ്പെട്ടു. 605 കുടുംബങ്ങൾക്കാണ് നേരിട്ടുള്ള സേവനങ്ങൾ ലഭിച്ചത്. അതിലുപരി, 693 കുടുംബങ്ങൾക്ക് മരുന്ന്, 206 കുടുംബങ്ങൾക്ക് പാലിയേറ്റീവ് കെയർ, 6 കുടുംബങ്ങൾക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ ലഭ്യമാക്കി. വരുമാനമാർഗം ആവശ്യമായ 155 കുടുംബങ്ങൾക്കായി പദ്ധതികൾ നടപ്പിലാക്കി. അതിൽ 140 എണ്ണം കുടുംബശ്രീ–ഉജ്ജീവനം പദ്ധതിയിലൂടെയും, ബാക്കി കുടുംബങ്ങൾക്കുള്ള സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ, സ്വകാര്യ സംഘടനകൾ എന്നിവയുടെ സഹകരണത്തിലൂടെയുമാണ് ലഭ്യമാക്കിയത്.

 

വാസസ്ഥലവും സാമൂഹിക സുരക്ഷയും

ഭവനരഹിതരും ഭൂമിയില്ലാത്ത ഭവനരഹിതരുമായ കുടുംബങ്ങൾക്ക് ലൈഫ് മിഷൻ, പി.എം.എ.വൈ. തുടങ്ങിയ പദ്ധതികളിലൂടെ സുരക്ഷിത വാസസ്ഥലം ഉറപ്പാക്കി. 67 കുടുംബങ്ങൾക്ക് വീടും 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. 22 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി താമസ സൗകര്യം ഒരുക്കി. സാമൂഹിക സുരക്ഷാ വലയത്തിന്റെ ഭാഗമായി 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസും പഠനോപകരണങ്ങളും നൽകി. അവരുടെ വിദ്യാഭ്യാസം തുടരുമെന്ന ഉറപ്പും സർക്കാർ നൽകി. കൂടാതെ, അലഞ്ഞുതിരിഞ്ഞ് കഴിയുന്നവരെയും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും തിരിച്ചറിഞ്ഞ് പുനരധിവസിപ്പിക്കാനും ചികിത്സാ സൗകര്യം ഉറപ്പാക്കാനുമുള്ള നടപടികളും നടന്നു. ജനകീയ പങ്കാളിത്തം, ഭരണകൂടത്തിന്റെ ഏകോപിത പ്രവർത്തനം, സാമൂഹിക ഉത്തരവാദിത്വം എന്നിവ കൈകോര്‍ത്താല്‍ അതിദാരിദ്ര്യം പോലുള്ള വെല്ലുവിളികളെയും വിജയകരമായി മറികടക്കാമെന്ന് കോട്ടയം തെളിയിച്ചു. കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യത്തിന് കോട്ടയം നല്‍കിയ സംഭാവന വെറും നേട്ടമല്ല, ഭാവിയിലെ വികസനപ്രവർത്തനങ്ങൾക്ക് പ്രചോദനമായ ഒരു മാതൃകയാണ്.

അനുബന്ധ ലേഖനങ്ങൾ

സുസ്ഥിരതയിലേക്ക് കേരളം: സാക്ഷരതയും അതിദാരിദ്ര്യ നിർമാർജനവും
കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നാഴികക്കല്ലുകളാണ് സമ്പൂർണ സാക്ഷരതയും അതിദാരിദ്ര്യ നിർമ്മാർജനവും. 1991 ഏപ്രിൽ 18-ന് മലപ്പുറത്ത് ചേലക്കോടൻ ആയിഷ സമ്പൂർണ സാക്ഷരത പ്രഖ്യാപിച്ചതോടെ അറിവിൻ്റെയും സാമൂഹ്യ ഉണർവിന്റെയും വിപ്ലവത്തിന് കേരളം തുടക്കമിട്ടു.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനവും ഡിജിറ്റൽ സാക്ഷരതയുടെ നിർണായക പങ്കും
വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ച കേരളം, ഇപ്പോൾ ഏറ്റവും ഉന്നത ലക്ഷ്യമായ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറുന്ന കേരളത്തിന്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ മുന്നേറ്റം നിർണായക പങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം: നവകേരളപ്പിറവിയുടെ ചരിത്ര നിമിഷം
2025 നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ അതിദാരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറും. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ നടപ്പാക്കുന്ന ലോകത്തിലെ ചൈനയ്ക്കു ശേഷം രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം സ്വന്തമാക്കും.  ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക സമത്വം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ലോകത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രതയിലൂടെ ദാരിദ്ര്യമുക്ത കേരളം
ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാത്ത സംസ്ഥാനമായിരുന്നിട്ടും, കേരളം സജ്ജമാക്കിയ  സാർവത്രിക പൊതുവിതരണ  സംവിധാനം ഇന്ന് രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക സംവിധാനം  നിർമ്മിക്കാനുമുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങൾക്ക് ഈ പൊതുവിതരണ സംവിധാനം (PDS) പ്രേരകശക്തിയായി.
കൂടുതൽ വിവരങ്ങൾ
ഭൂപരിഷ്കരണം – അതിദാരിദ്ര്യ നിർമാർജനവഴിയിലെ  നാഴികക്കല്ല്
കേരളത്തിന്റെ സർവോത്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ട ഏറ്റവും വിപ്ലവകരമായ ഭരണനടപടിയാണ് 1957-ൽ രൂപംകൊണ്ട ആദ്യ ഇ.എം.എസ്. മന്ത്രിസഭ ആവിഷ്കരിച്ച ഭൂപരിഷ്കരണം.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനത്തിലെ പ്രവാസി സാന്നിധ്യം
കേരളത്തിൻ്റെ സാമൂഹിക വികസന ചരിത്രത്തിൽ പ്രവാസി സമൂഹം ഒരു നിർണായക ശക്തിയായി നിലകൊള്ളുന്നു. എഴുപതുകളോടെ ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിച്ച വ്യാപകമായ തൊഴിൽ കുടിയേറ്റം, സംസ്ഥാനത്തിൻ്റെ പരമ്പരാഗത സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്നും ഇന്നത്തെ പുരോഗമനപരമായ അവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് പ്രധാന ഘടകമായി മാറി.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനം: ശാസ്ത്രീയമായ കണ്ടെത്തലും മൈക്രോ പ്ലാനുകളും- തദ്ദേശ സ്വയംഭരണ വകുപ്പ്  
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ കേരളം ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി മുന്നേറുകയാണ്. ജനകീയ പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം, പൊതുവിദ്യാഭ്യാസരം​ഗത്തും പൊതുആരോഗ്യരംഗത്തും നടത്തിയ നിക്ഷേപങ്ങൾ, ഗ്രാമതലത്തിൽ നിന്നുള്ള ജനകീയ ആസൂത്രണ പ്രക്രിയ — ഇവയെല്ലാം അതിദാരിദ്ര്യ നിർമാർജ്ജനത്തിലേക്കുള്ള  ചുവടുവെയ്പ്പിന്റെ പ്രധാന ഘടകങ്ങളായിരുന്നു .  ദാരിദ്ര്യ സൂചിക: കേരളം ലോകശ്രദ്ധയിൽ നീതി ആയോഗ് (NITI Aayog) തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index – 2021) പ്രകാരം, ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് ശരാശരി 16.4 ശതമാനം ആയിരിക്കെ, കേരളത്തിൽ വെറും 0.55 ശതമാനം മാത്രമാണ്.
കൂടുതൽ വിവരങ്ങൾ
നവോത്ഥാനത്തിൽ നിന്ന് അതിദാരിദ്ര്യമുക്തിയിലേക്കുള്ള കേരളത്തിന്റെ യാത്ര
നവോത്ഥാന പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയർന്നുവന്നുവെങ്കിലും, അവയുടെ ആശയങ്ങളെ ജീവിതത്തിന്റെ എല്ലാതലങ്ങളിലും പകർത്തിയെടുത്തത് മലയാളി സമൂഹമാണ്. ഇന്ന് ലോകം അംഗീകരിക്കുന്ന ‘കേരള മോഡൽ’ എന്നറിയപ്പെടുന്ന സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത് ഈ നവോത്ഥാന ആശയങ്ങളും അവയെ ഉർജ്ജിതമാക്കിയ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുമാണ്.
കൂടുതൽ വിവരങ്ങൾ
തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകി അതിദാരിദ്ര്യ നിർമാർജന ദൗത്യം
കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് കേരളം . ഈ  നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്.
കൂടുതൽ വിവരങ്ങൾ