സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് നൽകുന്ന ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനത്തിലെത്തി. സംസ്ഥാന ജനസംഖ്യയുടെ (2,67,09,000) പേർക്കാണ് വാക്സിൻ നൽകാൻ ഉദ്ദേശിച്ചിരുന്നത്. രണ്ടു ഡോസും സ്വീകരിച്ചവർ 83  (2,21,77,950) ശതമാനമാണ്. കൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്‌സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്‌സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷൻ നൽകി. 

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യത്തിലേക്കെത്തിയത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്‌സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ വാക്‌സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിൻ സമത്വത്തിനായി വേവ് ക്യാമ്പയിൻ നടപ്പിലാക്കിയത് കൂടാതെ ഗർഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ, സ്‌കൂളുകളിലെ വാക്‌സിനേഷൻ എന്നിവയും നടപ്പിലാക്കി. മൂന്നാം തരംഗം ശക്തിയാർജ്ജിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഇനിയും ആരെങ്കിലും വാക്സിൻ എടുക്കാനുണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള വാക്സിൻ സെന്ററിൽ നിന്നായി വാക്സിൻ എടുക്കേണ്ടതാണ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 11:21:28

ലേഖനം നമ്പർ: 382

sitelisthead