മാതൃസുരക്ഷയിൽ മുന്നിൽ; ആരോഗ്യരംഗംത്ത് രാജ്യത്തിന് മാതൃകയായി കേരളം

ഒരു സമൂഹത്തിന്റെ ആരോഗ്യമാനത്തിന്റെ പ്രധാന സൂചികയാണ് മാതൃ മരണനിരക്ക്. ഗർഭകാലത്തോ പ്രസവത്തിനിടെയോ പ്രസവത്തിനു ശേഷം ഉണ്ടാകുന്ന സ്ത്രീകളുടെ മരണങ്ങളുടെ എണ്ണം ഇതിലൂടെ കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഈ നിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

 

1999–01 കാലഘട്ടത്തിൽ കേരളത്തിലെ മാതൃത്വ മരണനിരക്ക് 149 ആയിരുന്നു. തുടർച്ചയായ ആരോഗ്യപരിപാടികളും കാര്യക്ഷമമായ പൊതുജനാരോഗ്യ സംവിധാനവും കാരണം ഈ നിരക്ക് വർഷങ്ങളായി കുറഞ്ഞുവരികയാണ്. 2021–23ൽ അത് 30 എന്ന കുറഞ്ഞ സംഖ്യയിലേക്കെത്തിക്കാനും കേരളത്തിന് സാധിച്ചു. അഖിലേന്ത്യാ ശരാശരിയായ 88നേക്കാൾ വളരെ താഴെയാണ് ഈ നിരക്ക്.

 

സ്ത്രീകളുടെ ഉയർന്ന സാക്ഷരതയും ആരോഗ്യബോധവുമാണ് കേരളത്തിന്റെ ഈ നേട്ടത്തിന് പിന്നിൽ.  ഗർഭകാലം മുതൽ പ്രസവാനന്തരകാലം വരെ സ്ത്രീകൾക്ക് ആവശ്യമായ പരിശോധനകളും ചികിത്സയും സമയബന്ധിതമായി ലഭിക്കുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മികച്ച പ്രസവ സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാണ്. മിക്ക പ്രസവങ്ങളും ആശുപത്രികളിൽ തന്നെ നടക്കുന്നതും കേരളത്തിന്റെ വലിയ പ്രത്യേകതയാണ്. പരിശീലനം നേടിയ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ മാതൃസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഉയർന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സംവിധാനങ്ങളും കാര്യക്ഷമമാണ്.

 

മാതൃത്വ മരണനിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച വിജയം ആരോഗ്യരംഗത്ത് സർക്കാർ നൽകിയ പ്രാധാന്യത്തിന്റെ ഫലമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സാമൂഹിക വികസനവും കൈകോർക്കുമ്പോൾ വലിയ മാറ്റങ്ങൾ സാധ്യമാണെന്നതിന് കേരളം നല്ല ഉദാഹരണമാണ്.

അനുബന്ധ ലേഖനങ്ങൾ

ആയുർദെെർഘ്യത്തിൽ മുന്നിൽ: ആരോഗ്യമേഖലയിൽ ഇന്ത്യയ്ക്ക് മാതൃകയായി കേരളം
കേരളത്തിന്റെ ആരോഗ്യ നിലവാരം ലോക ശ്രദ്ധയാകർഷിച്ചതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ആയുർദെെർഘ്യത്തിന്റെ പുതിയ കണക്കുകളിൽ കേരളം ഏറെ മുന്നിലാണ്.
കൂടുതൽ വിവരങ്ങൾ
വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കേരള മാതൃക: സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തില്‍ (GER) ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നില്‍
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഏറ്റവും പുതിയ 2024-25 വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന നിരക്കില്‍ (GER) കേരളം (93%) ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി തുടരുന്നു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരംഗത്ത് ചരിത്ര നേട്ടം; ഏറ്റവും കുറവ് ശിശുമരണ നിരക്ക് കൈവരിച്ച്‌ കേരളം
ഒരു സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും സാമൂഹിക വികസന നിലവാരവും അളക്കുന്ന പ്രധാന സൂചികയാണ് ശിശുമരണനിരക്ക് (Infant Mortality Rate – IMR). 2004 മുതൽ 2023 വരെയുള്ള സംസ്ഥാനതല കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ രംഗത്ത് കേരളം തുടർച്ചയായി രാജ്യത്തിന് മാതൃകയായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ലിം​ഗസമത്വം ഉറപ്പാക്കി കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം
സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളുടെ ലിംഗാനുപാതം എത്രമാത്രം സമതുലിതമാണ് എന്ന് കാണിക്കുന്ന സൂചികയാണ് Gender Parity Index (GPI). 1.0 എന്ന സൂചിക സമത്വം സൂചിപ്പിക്കുന്നുവെങ്കിൽ, 1-ൽ കൂടുതലായാൽ പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളെക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു, 1-ൽ താഴ്ന്നാൽ ആൺകുട്ടികളുടെ പ്രവേശനം കൂടുതലാണ് എന്നതാണ് അർത്ഥം.
കൂടുതൽ വിവരങ്ങൾ
മൾട്ടി ഡൈമൻഷണൽ പോവർട്ടി സൂചികയിൽ മുന്നേറ്റം; ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് മാതൃകയായി കേരളം
നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI)) പ്രകാരം രാജ്യത്തേറ്റവും കുറച്ച് ദരിദ്രരുള്ള സംസ്ഥാനമായി കേരളം. ദേശീയ കുടുംബാരോഗ്യ സർവേ (NFHS) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സുസ്ഥിരമായ സാമൂഹിക വികസനത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു.
കൂടുതൽ വിവരങ്ങൾ
സുസ്ഥിര വികസനത്തിൽ മാതൃകയായി കേരളം: SDG സൂചികയിൽ ദേശീയ തലത്തിൽ മുന്നില്‍
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDG) നടപ്പിലാക്കുന്നതിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം. നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ 'SDG ഇന്ത്യ ഇൻഡക്സ്' പ്രകാരം, സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ ലക്ഷ്യങ്ങൾ സന്തുലിതമായി കൈവരിച്ചതിലൂടെയാണ് കേരളം അഭിമാനകരമായ പുരോഗതി കൈവരിച്ചത്‌.‌   ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 17 ആഗോള ലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും പ്രകടനം അളക്കുന്നത്.
കൂടുതൽ വിവരങ്ങൾ