വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി

കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ. രാജൻ എറണാകുളം കളമശ്ശേരി കേരള സ്റ്റാർട്ട് മിഷൻ ഹബിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.സർവെ നടപടികൾ സമയബന്ധിതമായി കൃത്യതയോടെ പൂർത്തിയാക്കുന്നതിന് സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

 

'കേരളത്തിലെ ഭൂരേഖ ഭരണ നിർവഹണത്തിന്റെ ആധുനികവൽക്കരണം: ദർശനവും, തന്ത്രപരമായ കർമ്മരേഖയും' എന്ന വിഷയത്തിൽ മന്ത്രി കെ. രാജൻ അവതരണം നടത്തി. കേരളത്തിന്റെ ഭൂപരിഷ്‌കരണ ചരിത്രത്തിന്റെ സാമൂഹിക നീതിയിലുള്ള പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിന് നേതൃത്വം നൽകിയ കേരളം തന്നെയാണ് ഭൂപരിപാലനത്തിൻ്റെ ആധുനികവൽക്കരണവും മുന്നോട്ടുവയ്ക്കുന്നത് എന്നത് അഭിമാനകരമാണ്.

 

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെയാണ് 2022-ൽ സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്. ചങ്ങലയും കോലളവുമുള്ള പഴയ രീതിയിൽ നിന്ന് മാറി ഏറ്റവും ആധുനിക സംവിധാനങ്ങളായ റിയൽ-ടൈം കൈനമാറ്റിക് (ആർ.ടി.കെ.) റോവർ, കോർസ് നെറ്റ്‌വർക്ക് സർവെ, റോബോട്ടിക് ഇ.ടി.എസ്. ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിലവിൽ സർവേ നടപ്പാക്കുന്നത്.

 

ഡിജിറ്റൽ റീസർവേ നടപടികൾ പൗര കേന്ദ്രീകൃതമായാണ് നടപ്പാക്കുന്നത്. ഭൂവുടമകളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സർവെ സഭകൾ, ഗ്രാമസഭകൾ, വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികൾ എന്നിവ എല്ലാ ഘട്ടത്തിലും സഹകരിക്കുന്നു. രജിസ്‌ട്രേഷൻ വകുപ്പിന്റെ 'പേൾ', റവന്യൂ വകുപ്പിന്റെ 'റിലീസ്', സർവെ വകുപ്പിന്റെ 'ഇ-മാപ്പ്' എന്നിവ സംയോജിപ്പിച്ചുള്ള 'എന്റെ ഭൂമി പോർട്ടലിലൂടെ' എല്ലാ സേവനങ്ങളും ഓൺലൈനായി നൽകുന്നുണ്ട്. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വാട്‌സ്ആപ്പ് നമ്പറിലൂടെ പരാതികൾ രേഖപ്പെടുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

 

2031-ൽ കേരളം ആഗ്രഹിക്കുന്നത് ഭൂമി രേഖകൾ ഏറ്റവും കൃത്യമാക്കുന്ന കൺക്ലൂസിവ് ടൈറ്റിലാണ് (Conclusive Title). ഇതിലൂടെ കൈവശാവകാശങ്ങൾ സുരക്ഷിതമാക്കാൻ കഴിയും. ഇതിനായി ബ്ലോക്ക് ചെയിൻ അടിസ്ഥാനത്തിലുള്ള 'വൺ ടൈറ്റിൽ-വൺ ട്രൂത്ത്' സംവിധാനം നടപ്പാക്കും. ഈ സംവിധാനത്തിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം, വിറ്റഴിക്കൽ, പാരമ്പര്യ കൈമാറ്റം, രജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ കൃത്രിമ മാർഗ്ഗങ്ങളിലൂടെ രേഖകൾ മാറ്റാനോ വ്യാജമായി നിർമ്മിക്കാനോ സാധിക്കില്ല. ഉടമസ്ഥാവകാശ വിവരങ്ങൾ തൽസമയം സ്ഥിരീകരിക്കാൻ ഇതിലൂടെ കഴിയും.

 

ഉടമസ്ഥതാ രേഖ ഇല്ലാതെ ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടൊപ്പം ചേർന്ന് കൈവശക്കാരൻ അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നൽകുന്നതിനുള്ള സെറ്റിൽമെന്റ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു.  അതിർത്തി തർക്കങ്ങളില്ലാത്ത ഒരു ഡിജിറ്റൽ വേലിയായി മാറുന്ന റീ സർവേ രേഖകൾ സംസ്ഥാന വികസനത്തിനും ഭൂഉടമകൾക്കും പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം അധ്യക്ഷനായി. 'സർവെ വകുപ്പ്: ഒരു ദശാബ്ദകാലത്തെ നാഴികക്കല്ലുകൾ’ എന്ന വിഷയത്തിൽ അദ്ദേഹം അവതരണം നടത്തി. സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, പങ്കാളിത്തം, മുന്നേറ്റം 
പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവർക്കുതന്നെ നിശ്ചയിക്കാൻ അവസരം ഒരുക്കിക്കൊണ്ട് വിഷൻ 2031 സംസ്ഥാനതല സെമിനാർ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതി
കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ ഊർജ്ജ ഭാവി ഡിജിറ്റൽവത്കരണത്തിലും കാർബൺ ന്യൂട്രാലിറ്റിയിലും
വിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.
കൂടുതൽ വിവരങ്ങൾ