വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു. 2031 ഓടെ ശിശു വികസനം, സംരക്ഷണം, വനിതാ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ മേഖലകളിൽ കേരളം കൈവരിക്കാനുദ്ദേശിക്കുന്ന വികസനലക്ഷ്യങ്ങളാണ് ഈ ദർശനരേഖയിലൂടെ മുന്നോട്ടുവെക്കുന്നത്.

 

സ്ത്രീ സുരക്ഷ: സീറോ ടോളറൻസ് ലക്ഷ്യം

സ്ത്രീ സുരക്ഷിത കേരളമാണ് 'വിഷൻ 2031'-ൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും, ഇതിന് ജെൻഡർ പാർക്ക് നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറൻസ്’ നിലപാടുള്ള സംസ്ഥാനമാകാനാണ് 2031-ൽ കേരളം ലക്ഷ്യമിടുന്നത്.

 

സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി ഊർജിത നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്. ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും ഉപജീവനം ഉറപ്പാക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെക്കൂടി നിയോഗിക്കുകയും എൻ.ജി.ഒകളെ ഇതിൻ്റെ ഭാഗമാക്കുകയും ചെയ്തു. സ്ത്രീധന നിരോധന നിയമം പ്രകാരമുള്ള നടപടികൾക്ക് റീജ്യനൽ ഓഫീസുകൾക്ക് പകരം ജില്ലാതലങ്ങളിൽ സംവിധാനം ഉണ്ടാക്കി. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ജാഗ്രതയോടെയുള്ള പൊതുബോധം ശക്തമായ നിലപാടുകളെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

 

തൊഴിലിടങ്ങളിലെ പ്രാതിനിധ്യവും പുതിയ ക്രഷ് നയവും

തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ വിഷൻ – 2031-ൻ്റെ ഭാഗമായി പ്രത്യേക നടപടികൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് കൂടുതലെങ്കിലും തൊഴിൽ രംഗത്ത് ഈ പ്രാതിനിധ്യം കാണുന്നില്ല. ഇതിൽ മാറ്റം വരുത്തുന്നതിനായി സ്ത്രീകൾക്ക് ഹോസ്റ്റൽ സൗകര്യം, തൊഴിലിടങ്ങളിൽ ക്രഷുകൾ പ്രൊമോട്ട് ചെയ്യൽ, വിവിധ തലങ്ങളിൽ തൊഴിൽ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നു. 2031-നകം എല്ലാ തൊഴിലിടങ്ങളിലും കുഞ്ഞുങ്ങൾക്കായുള്ള ക്രഷുകൾ ഉണ്ടാക്കാൻ പുതിയ ക്രഷ് നയം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 2026 ഓടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് എത്തിക്കാനും ആഭ്യന്തര വകുപ്പുമായി സഹകരിച്ച് എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കാനും നടപടികൾ സ്വീകരിക്കുന്നു.

 

ശിശു വികസനവും സമഗ്ര സുരക്ഷാ പദ്ധതികളും

സ്ത്രീകളുടെ മാനസിക – ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ, ദുരന്ത മുഖത്ത് സ്ത്രീകളെ സജ്ജരാക്കുന്നതിന് ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ചുള്ള പരിശീലനം, എല്ലാ സ്‌കൂളുകളിലും ധീര സ്വയം പ്രതിരോധ സംവിധാനം തുടങ്ങിയ പദ്ധതികളും വിഷൻ 2031-ൻ്റെ ഭാഗമായി നടപ്പാക്കും. കുട്ടികളുടെ മാനസിക – ശാരീരിക വളർച്ചയ്ക്കായുള്ള നടപടികൾ, കുട്ടി സൗഹൃദ വീടുകൾ, പാരന്റിംഗ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസിലേഴ്സ് ശാക്തീകരണം എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

 

സെമിനാറിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ (വനിതാ ശാക്തീകരണം – തൊഴിൽ പ്രാതിനിധ്യം), വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി (സ്ത്രീ സൗഹൃദ കേരളം), റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ബാലഗോപാൽ (ബാല സുരക്ഷിത കേരളം), മുൻ പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ (ശിശുവികസനം കേരള മാതൃക 2031) എന്നിവർ മോഡറേറ്ററായി ചർച്ചകൾ നടന്നു.  വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വകുപ്പിൻ്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിച്ചു.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: 20 ലക്ഷം തൊഴിലവസരങ്ങൾ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം; കേരളം വ്യാവസായിക ഹബ്ബാകും
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.   ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
സഹകരണ മേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട്  'വിഷൻ 2031'
കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ ഊർജ്ജ ഭാവി ഡിജിറ്റൽവത്കരണത്തിലും കാർബൺ ന്യൂട്രാലിറ്റിയിലും
വിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.
കൂടുതൽ വിവരങ്ങൾ
കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭൂരേഖാ പരിപാലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റവന്യൂ വകുപ്പ് 
കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ