വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു. 2031 ഓടെ ശിശു വികസനം, സംരക്ഷണം, വനിതാ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ മേഖലകളിൽ കേരളം കൈവരിക്കാനുദ്ദേശിക്കുന്ന വികസനലക്ഷ്യങ്ങളാണ് ഈ ദർശനരേഖയിലൂടെ മുന്നോട്ടുവെക്കുന്നത്.

 

സ്ത്രീ സുരക്ഷ: സീറോ ടോളറൻസ് ലക്ഷ്യം

സ്ത്രീ സുരക്ഷിത കേരളമാണ് 'വിഷൻ 2031'-ൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും, ഇതിന് ജെൻഡർ പാർക്ക് നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറൻസ്’ നിലപാടുള്ള സംസ്ഥാനമാകാനാണ് 2031-ൽ കേരളം ലക്ഷ്യമിടുന്നത്.

 

സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി ഊർജിത നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്. ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും ഉപജീവനം ഉറപ്പാക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെക്കൂടി നിയോഗിക്കുകയും എൻ.ജി.ഒകളെ ഇതിൻ്റെ ഭാഗമാക്കുകയും ചെയ്തു. സ്ത്രീധന നിരോധന നിയമം പ്രകാരമുള്ള നടപടികൾക്ക് റീജ്യനൽ ഓഫീസുകൾക്ക് പകരം ജില്ലാതലങ്ങളിൽ സംവിധാനം ഉണ്ടാക്കി. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ജാഗ്രതയോടെയുള്ള പൊതുബോധം ശക്തമായ നിലപാടുകളെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

 

തൊഴിലിടങ്ങളിലെ പ്രാതിനിധ്യവും പുതിയ ക്രഷ് നയവും

തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ വിഷൻ – 2031-ൻ്റെ ഭാഗമായി പ്രത്യേക നടപടികൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് കൂടുതലെങ്കിലും തൊഴിൽ രംഗത്ത് ഈ പ്രാതിനിധ്യം കാണുന്നില്ല. ഇതിൽ മാറ്റം വരുത്തുന്നതിനായി സ്ത്രീകൾക്ക് ഹോസ്റ്റൽ സൗകര്യം, തൊഴിലിടങ്ങളിൽ ക്രഷുകൾ പ്രൊമോട്ട് ചെയ്യൽ, വിവിധ തലങ്ങളിൽ തൊഴിൽ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നു. 2031-നകം എല്ലാ തൊഴിലിടങ്ങളിലും കുഞ്ഞുങ്ങൾക്കായുള്ള ക്രഷുകൾ ഉണ്ടാക്കാൻ പുതിയ ക്രഷ് നയം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 2026 ഓടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് എത്തിക്കാനും ആഭ്യന്തര വകുപ്പുമായി സഹകരിച്ച് എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കാനും നടപടികൾ സ്വീകരിക്കുന്നു.

 

ശിശു വികസനവും സമഗ്ര സുരക്ഷാ പദ്ധതികളും

സ്ത്രീകളുടെ മാനസിക – ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ, ദുരന്ത മുഖത്ത് സ്ത്രീകളെ സജ്ജരാക്കുന്നതിന് ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ചുള്ള പരിശീലനം, എല്ലാ സ്‌കൂളുകളിലും ധീര സ്വയം പ്രതിരോധ സംവിധാനം തുടങ്ങിയ പദ്ധതികളും വിഷൻ 2031-ൻ്റെ ഭാഗമായി നടപ്പാക്കും. കുട്ടികളുടെ മാനസിക – ശാരീരിക വളർച്ചയ്ക്കായുള്ള നടപടികൾ, കുട്ടി സൗഹൃദ വീടുകൾ, പാരന്റിംഗ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസിലേഴ്സ് ശാക്തീകരണം എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

 

സെമിനാറിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ (വനിതാ ശാക്തീകരണം – തൊഴിൽ പ്രാതിനിധ്യം), വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി (സ്ത്രീ സൗഹൃദ കേരളം), റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ബാലഗോപാൽ (ബാല സുരക്ഷിത കേരളം), മുൻ പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ (ശിശുവികസനം കേരള മാതൃക 2031) എന്നിവർ മോഡറേറ്ററായി ചർച്ചകൾ നടന്നു.  വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വകുപ്പിൻ്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിച്ചു.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
നവകേരള നിർമ്മിതിയുടെ ഭാവി; വികസന നയരൂപീകരണത്തിന് ജനകീയ മുഖം
കേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസന നേട്ടങ്ങളും ഭാവി ചർച്ചകളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ ഊർജ്ജ ഭാവി ഡിജിറ്റൽവത്കരണത്തിലും കാർബൺ ന്യൂട്രാലിറ്റിയിലും
വിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, പങ്കാളിത്തം, മുന്നേറ്റം 
പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവർക്കുതന്നെ നിശ്ചയിക്കാൻ അവസരം ഒരുക്കിക്കൊണ്ട് വിഷൻ 2031 സംസ്ഥാനതല സെമിനാർ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വ്യാവസായിക സൗഹൃദ മദ്യനയവും, ലഹരിമുക്ത നവകേരളവും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് സെമിനാർ
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സെമിനാർ ഒക്ടോബർ 23-ന് പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്നു. 2031-ഓടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും
ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഒക്ടോബർ 13ന് നടന്ന വിഷൻ 2031 സെമിനാറിൽ വകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ച ചെയ്തു. 1800 ൽ പരം പ്രധിനിതികളിൽ പകുതിയിലേറെ പേരും ഗവേഷകരും വിദ്യാർത്ഥികളുമായിരുന്നു എന്നത് ശ്രദ്ധേയമായി.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ