വിഷൻ 2031: വിശപ്പകറ്റി കേരളം പോഷക ഭദ്രതയിലേക്ക്

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്. 2031 ഓടെ കേരളത്തെ സമ്പൂർണ്ണ പോഷകഭദ്ര സംസ്ഥാനം ആക്കാനുള്ള മഹത്തായ വീക്ഷണനയരേഖ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ചു.

 

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ കേരളം അതീവ ദരിദ്രവും പിന്നോക്കവുമായിരുന്നു. അതിലുപരി ഒരു ഭക്ഷ്യകമ്മി സംസ്ഥാനം എന്ന നിലയിൽ ക്ഷാമത്തിനും പട്ടിണിക്കും വശംവദരാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇന്ന് നാം അതിദാരിദ്ര്യവിമുക്തമായ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുകയാണ്. സാമ്പ്രദായികമായ പൊതുവിതരണ സംവിധാനത്തിനപ്പുറം, ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേരുന്ന ഒരു വിപണി ഇടപെടൽ ശൃംഖലയിലൂടെയാണ് വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കിയത്. ഇതേ പാതയിൽ നിശ്ചയദാർഢ്യത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും, കേരളം എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുക എന്നുള്ളതാണ് കേരളം ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 


സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ എൻ ബാലഗോപാൽ, ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് പറഞ്ഞു. മനുഷ്യവിഭവ വികാസ സൂചികകളിലെ ഉന്നതസ്ഥാനങ്ങൾക്കും ജീവിതഗുണമേന്മയ്ക്കും കാരണം കാർഷിക ഭൂപരിഷ്‌ക്കരണത്തോടും സാർവ്വത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം എന്നിവയോടുമുള്ള കടപ്പാടാണ്. എന്നാൽ, മികച്ച ഒരു പൊതുവിതരണ സംവിധാനം ഇല്ലായിരുന്നു എങ്കിൽ ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറിപ്പോകുമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം വകുപ്പിന്റെ കഴിഞ്ഞ 9 വർഷത്തെ പ്രധാന നേട്ടങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.

 


'ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം’ എന്ന വിഷയത്തിൽ കൃഷി വകുപ്പുമന്ത്രി പി പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ എൻ ഹരിലാൽ, ഡൽഹി ഐ.ഐ.ടി.യിലെ പ്രൊഫസർ ഋതിക എസ് ഖേര, പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ എന്നിവർ സംസാരിച്ചു. കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന പാനൽ ചർച്ചകൾ രണ്ട് പ്രധാന മേഖലകളെ സ്പർശിച്ചു. 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വിഷയത്തിൽ ഡോ ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായ ചർച്ചയിൽ പി വേണുഗോപാൽ, ആർ രാംകുമാർ എന്നിവർ പങ്കെടുത്തു. 'ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്‌സേഷൻ വിസിറ്റിംഗ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി, അഡ്വ. ജി രഘുകുമാർ, അഡ്വ. സൂര്യ ജെ എന്നിവർ സംസാരിച്ചു.  പോയകാലത്തെ ഭക്ഷ്യസുരക്ഷാ നേട്ടങ്ങളെ അടിസ്ഥാനമാക്കി, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന പോഷകഭദ്രത എന്ന പുതിയ കാഴ്ചപ്പാടിലേക്ക് കേരളത്തിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിൽ സെമിനാർ നിർണായകമായി.

അനുബന്ധ ലേഖനങ്ങൾ

വിഷന്‍ 2031:  ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചര്‍ച്ചകളും
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. 'നവ കേരളവും ന്യൂനപക്ഷക്ഷേമവും' എന്ന വിഷയത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ നവീന ആശയങ്ങളാല്‍ സമ്പന്നമായി.    ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും സെമിനാര്‍ വഴിതുറന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ
2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
രാജ്യത്തിന്‌ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ‘വിഷൻ 2031’ ആരോഗ്യ സെമിനാർ തിരുവല്ല ബിലീവേഴ്‌സ്‌ കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും 2031ഓടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
നവകേരള നിർമ്മിതിയുടെ ഭാവി; വികസന നയരൂപീകരണത്തിന് ജനകീയ മുഖം
കേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾ
സഹകരണ മേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട്  'വിഷൻ 2031'
കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ