വിഷൻ 2031: ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും

ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഒക്ടോബർ 13ന് നടന്ന വിഷൻ 2031 സെമിനാറിൽ വകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ച ചെയ്തു. 1800 ൽ പരം പ്രധിനിതികളിൽ പകുതിയിലേറെ പേരും ഗവേഷകരും വിദ്യാർത്ഥികളുമായിരുന്നു എന്നത് ശ്രദ്ധേയമായി.  വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ അടിത്തറയിൽ കേരളത്തിന് മുന്നേറാനാകണമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങൾ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ അവതരിപ്പിച്ചു. 

 

കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന സെഷനിൽ വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വികസനം, പ്രായമാകുന്ന സമൂഹത്തെ അവസരമാക്കി മാറ്റുന്നതിനുള്ള പരിചരണ സമ്പദ് വ്യവസ്ഥ, കേരളം ഒരു നഗരം എന്ന കാഴ്ചപ്പാടിലുള്ള തുടർവികസന പ്രവർത്തനങ്ങൾ എന്നിവ ആവിഷ്‌കരിക്കണമെന്ന അഭിപ്രായമുയർന്നു വന്നു.

 

വിഴിഞ്ഞം തുറമുഖത്തിനോടനുബന്ധിച്ച് വ്യവസായങ്ങൾ വികസിപ്പിക്കുന്നതിന് തോട്ടംഭൂമി ഉപയോഗപ്പെടുത്താൻ നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിൽ ആവശ്യത്തിന് ഭൂമിയുണ്ടെങ്കിലും പൊതുമനോഭാവം എതിരായതിനാൽ തോട്ടം ഭൂമികൾ ഉപയോഗിക്കാൻ കഴിയുന്നില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ തോട്ടം ഭൂമികൾ വ്യവസായത്തിന് അനുവദിച്ചാൽ പ്രശ്‌നം പരിഹരിക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖമായി അതിവേഗം വളരുന്ന വിഴിഞ്ഞം പദ്ധതിയുടെ നേട്ടം പൂർണമായും കേരളത്തിന് ലഭിക്കണമെങ്കിൽ അതിനോടനുബന്ധിച്ച് വലിയ വ്യവസായ മുന്നേറ്റം സാധ്യമാക്കണം. വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴി വികസിപ്പിക്കാൻ 10,000 ഏക്കർ ഭൂമിയാണ് കണ്ടെത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു.

 

കേരളം കടക്കെണിയിലാണെന്ന വാദം തെറ്റാണെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ കടം അപകടാവസ്ഥയിലല്ലെന്നും വായ്പകൾ മൂലധനച്ചെലവുകൾക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. 4.74 ലക്ഷം കോടി മാത്രമാണ് നിലവിലെ കടമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ധനകാര്യ ഫെഡറലിസവും ജിഎസ്ടി സംവിധാനവും എന്ന വിഷയം ചർച്ച ചെയ്ത വേളയിൽ ജിഎസ്ടി നിരാശാജനകമാണെന്നു സെമിനാർ അഭിപ്രായപ്പെട്ടു.  

 

സംസ്ഥാനത്തിന്റെ ധനകാര്യങ്ങളും ഭാവി വികസനവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാല് സെഷനുകളിലായി ഗൗരവമേറിയ ചർച്ചകൾ നടന്നു. സമാപന സമ്മേളത്തിൽ വ്യവസായ മന്ത്രി പി രാജീവും പങ്കെടുത്തു. ഉൽപ്പാദന മേഖലയിലെ വളർച്ചയിലൂടെ മാത്രമേ ആഭ്യന്തര വരുമാനം വർധിപ്പിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായാണ് ഒരു ലക്ഷം സംരംഭങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയത്. മൂന്നര ലക്ഷത്തിലധികം പദ്ധതികളാണ് ഇതു വഴി ആരംഭിക്കാനായത്. അതിൽ 42 ശതമാനം സംരംഭകരും സ്ത്രീകളാണ്. 

 

സമ്പദ്ഘടനയെ വളർത്തുന്നതിനായി മിഷൻ 1000 എന്ന പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 1000 മൈക്രോ സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള നിലയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം നാനോ സംരംഭങ്ങളെ ശരാശരി ഒരു കോടി വിറ്റുവരവിലേക്കും ഉയർത്തും. ഇത് വഴി തൊഴിലവസരങ്ങൾ വളരുകയും ചെയ്യും. കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൻ്റെ വികസന മാതൃകയിൽ വലിയ മാറ്റമാണ് ഉണ്ടായത്. എല്ലാ മേഖലകളിലും നിലവാരം വർധിച്ചു. ഇന്നൊവേഷനുമായി ബന്ധപ്പെട്ട മേഖലയിലാണ് ഇന്ന് കേരളത്തിൻ്റെ ശക്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, വിജ്ഞാന സമൂഹം എന്ന കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി വിശദീകരിച്ചു.


വിജ്ഞാനാധിഷ്ഠിത തൊഴിലുകളാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. അവർക്ക് വേണ്ട അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ സമീപനം. അതിനായി വിജ്ഞാനാധിഷ്ഠിത സംരംഭങ്ങൾ വളർത്തിക്കൊണ്ടു വരണം. കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവർ മടങ്ങിവരുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്. അവർക്ക് വേണ്ട അവസരങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

വികസന പ്രശ്നങ്ങൾ: തിരിച്ചറിയലും പരിഹാരം നിർദ്ദേശങ്ങളും എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷനും കേരള എക്കണോമിക് അസോസിയേഷനും ചേർന്ന് കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പസ് മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. 

 

ഐ.എസ്‌.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്‌ സോമനാഥ്‌ ഓൺലൈനായി പങ്കെടുത്ത്  തന്റെ ആശയങ്ങൾ പങ്കുവെച്ചു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ  എൻ ഐ പി എഫ് പിലെ പ്രൊഫസർ ഡോ പിനാക്കി ചക്രവർത്തി സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ  ഐ.ബി.എസ്‌ സ്ഥാപകനും എക്‌സിക്യുട്ടിവ്‌ ചെയർമാനുമായ ഡോ. വി കെ മാത്യൂസ്‌, ജിയോജിത്‌ ഫിനാൻഷ്യൽ സർവീസസ്‌ സ്ഥാപകനും മാനേജിങ്‌ ഡയറക്ടറുമായ സി ജെ ജോർജ്‌, ഹൈദരാബാദിലെ എൻ.എഫ്‌.ടി.ഡി.സി ഡയറക്ടർ ഡോ. കെ ബാലസുബ്രഹ്മണ്യൻ,  സ്വീറ്റ് ലൈമ് സ്ഥാപകൻ സഞ്ജയ് ഡാഷ്  കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർമാൻ വി കാശി വിശ്വനാഥൻ മുൻ ചെയർമാൻ എൻ രാമചന്ദ്രൻ സി ഐ ഐ ചെയർപേഴ്സൺ വി കെ സി റസാക്ക് ഉൾപ്പെടയുള്ളവർ വിവിധ ചർച്ചകളുടെ ഭാഗമായി.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, പങ്കാളിത്തം, മുന്നേറ്റം 
പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവർക്കുതന്നെ നിശ്ചയിക്കാൻ അവസരം ഒരുക്കിക്കൊണ്ട് വിഷൻ 2031 സംസ്ഥാനതല സെമിനാർ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏറ്റവുമധികം സർക്കാർ നിയമനങ്ങൾ കേരളത്തിൽ: വിഷൻ 2031 യുവജന സെമിനാർ
കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
വിഷന്‍ 2031:  ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചര്‍ച്ചകളും
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. 'നവ കേരളവും ന്യൂനപക്ഷക്ഷേമവും' എന്ന വിഷയത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ നവീന ആശയങ്ങളാല്‍ സമ്പന്നമായി.    ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും സെമിനാര്‍ വഴിതുറന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സാമൂഹ്യനീതി വകുപ്പിന്റെ  ഭാവി വികസനലക്ഷ്യങ്ങൾ 
സാമൂഹികനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമ്മിതി ലക്ഷ്യമിടുന്ന 'വിഷൻ 2031'  സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിൻ്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല സെമിനാറിന് ഒക്ടോബർ 3ന് റീജിയണൽ തിയേറ്റർ, തൃശ്ശൂർ സാക്ഷ്യം വഹിച്ചു.   ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം, ആഗോള മനുഷ്യാവകാശ ചട്ടക്കൂടുകൾ എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലാണ് സാമൂഹ്യനീതി വകുപ്പ് പ്രാധാന്യം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ