വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും

സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്നും, വരാനിരിക്കുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകുന്നതോടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സെമിനാറിൽ വിഷൻ 2031 അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

 

ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വകുപ്പിൽ നിരവധി ഡിജിറ്റൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. ഡ്രൈവിംഗ് പരീക്ഷാ ഉദ്യോഗസ്ഥർക്ക് ടാബ് നൽകുകയും പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഓഫീസിൽ കാലതാമസമില്ലാതെ അപ്പോൾത്തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകുകയും ചെയ്യും. നിർമിത ബുദ്ധിയുടെ സഹായത്തോടെ കെ.എസ്.ആർ.ടി.സി. ഷെഡ്യൂൾ പരിഷ്‌കരിക്കും. ഒരേ റൂട്ടിൽ തുടർച്ചയായി ബസുകൾ പോകുന്ന സാഹചര്യം ഒഴിവാക്കി, പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നത് ഉറപ്പാക്കും. ജി.പി.എസ്. സഹായത്താൽ ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകും.

 

കൂട്ടായ പ്രവർത്തന ഫലമായി കെ.എസ്.ആർ.ടി.സി. ലാഭത്തിലായതായി വകുപ്പ് ചൂണ്ടിക്കാട്ടി. ഒരു ബസിൽ നിന്ന് കിലോമീറ്ററിന് ശരാശരി 50 രൂപ ലഭിക്കുന്നുണ്ട്. 2024 ഓഗസ്റ്റ് എട്ടിലെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയായിരുന്നത് സർവകാല റെക്കോഡാണ്. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി നടപ്പാക്കിയാണ് കെ.എസ്.ആർ.ടി.സി.യുടെ ഈ മുന്നേറ്റം. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപ ലാഭം നേടിയ കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്‌കൂളുകൾ കൂടുതൽ ആരംഭിക്കുകയും ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാകുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചുകൊണ്ടുള്ള പരിശീലനം നൽകുകയും ചെയ്യും.

 

റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞുവരുന്നത് സുരക്ഷാ നടപടികളുടെ ഫലമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം മരണസംഖ്യ കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ നിയമനത്തിന് പോലീസിലേതുപോലെ ഫിറ്റ്നെസ് ടെസ്റ്റ് പ്രാവർത്തികമാക്കാൻ പി.എസ്.സിയോട് ആവശ്യപ്പെടും. അപകടമില്ലാത്ത റോഡ് നിർമ്മാണത്തിന് വിദഗ്ധരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കുകയും എഞ്ചിനീയറിംഗ് കോളജുകളിൽ ഇതിനായി പ്രത്യേക കോഴ്‌സ് ആരംഭിക്കുകയും ചെയ്യും.

 

സെമിനാറിൽ ഉയർന്നുവന്ന പ്രധാന ആശയങ്ങൾ


റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനാകും. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാൻസ്‌പോർട്ട് ഹബിന്റെ സാധ്യതയും പരിശോധിക്കും. അനധികൃത പാർക്കിംഗിന് പരിഹാരമായി മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയങ്ങൾ നിർമ്മിക്കും. കണ്ടെയ്നർ ഡ്രൈവർമാർക്ക് പ്രത്യേക ലൈസൻസും വിദഗ്ധ പരിശീലനവും നൽകുന്നതും പരിഗണിക്കും.

 

മലിനീകരണം തടയാൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കണം. ഇതിന്റെ ഭാഗമായി സോളാറിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ആദ്യ റോ-റോ ബോട്ട് ജലഗതാഗത വകുപ്പ് വൈകാതെ അവതരിപ്പിക്കും. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസത്തിനൊപ്പം ജലഗതാഗത മേഖലയിലെ ടൂറിസം സാധ്യതകളും പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിച്ച് തീർത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കുകയും, പാപ്പനംകോട് കെ.എസ്.ആർ.ടി.സി. വർക്ക്ഷോപ്പിനോട് ചേർന്ന് സംസ്ഥാന ഗതാഗത ചരിത്രം വിളിച്ചോതുന്ന വാഹന മ്യൂസിയം നിർമ്മിക്കുകയും ചെയ്യും. കൂടാതെ, തിരുവനന്തപുരം-എറണാകുളം റൂട്ടിൽ എക്‌സിക്യൂട്ടീവ് ബസ് സർവീസ്, കാൻസർ രോഗികൾക്കായി ഹാപ്പി ലോങ് ലൈഫ് കാർഡ് തുടങ്ങിയവ ഏർപ്പെടുത്തും. ഗതാഗത മേഖലയിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസന നേട്ടങ്ങളും ഭാവി ചർച്ചകളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ ഊർജ്ജ ഭാവി ഡിജിറ്റൽവത്കരണത്തിലും കാർബൺ ന്യൂട്രാലിറ്റിയിലും
വിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, പങ്കാളിത്തം, മുന്നേറ്റം 
പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവർക്കുതന്നെ നിശ്ചയിക്കാൻ അവസരം ഒരുക്കിക്കൊണ്ട് വിഷൻ 2031 സംസ്ഥാനതല സെമിനാർ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ
കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ
2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ