വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു. കേരള സംസ്ഥാനം രൂപീകരിച്ച് 75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ സാംസ്‌കാരിക കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപ്പാടാണ് സെമിനാർ മുന്നോട്ട് വെച്ചത്.

 

സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു. "അയിത്തവും അനാചാരങ്ങളും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു അടക്കമുള്ള സാമൂഹിക പരിഷ്‌കർത്താക്കൾ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിൻ്റെ കാൽപ്പാടുകൾ ആഴത്തിൽ പതിഞ്ഞ സംസ്ഥാനമാണ് നമ്മുടേത്."എന്നാൽ, കേരളം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും മാനവികതയുടെയും മഹാസഞ്ചയത്തിനു ചുറ്റും വർഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണ രീതികൾ വെല്ലുവിളി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, ഭദ്രതയോടെയും ആശയദൃഢതയോടെയുമുള്ള തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ ഭാവിതലമുറകൾക്ക് ദൈവത്തിൻ്റെ സ്വന്തം നാട് ആ രീതിയിൽ അനുഭവിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചരിത്രമെന്നത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറേണ്ട അഗ്‌നിയാണെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ സൗഹൃദ അന്തരീക്ഷത്തെ മലീമസമാക്കാൻ വൈരാഗ്യത്തിൻ്റെയും വിഭാഗീയതയുടെയും വിത്തുകൾ വിതയ്ക്കുന്ന ശക്തികൾ കടന്നുവരുമ്പോൾ, അതിനെതിരെ ഐക്യത്തിൻ്റെയും മൈത്രിയുടെയും മഹാപരിചകൾ ഉയർത്തേണ്ട ദൗത്യം കലാ – സാഹിത്യ മേഖലയിലുള്ളവർക്കാണ് എന്നും മന്ത്രി പറഞ്ഞു. വജ്രജൂബിലി ഫെലോഷിപ്പിലേക്ക് കലയും സാഹിത്യവും ‘സ്‌കിൽ പോളിസി’ കളായി ഉൾപ്പെടുത്തി, കലാകാരന്മാരെ എം. പാനൽ ചെയ്ത് അവർക്ക് കലാലയങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

 

സാംസ്‌കാരിക വകുപ്പിൻ്റെ വിഷൻ 2031: പ്രധാന ലക്ഷ്യങ്ങൾ

 

  • സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭരണ സംവിധാനത്തെ ആധുനിക കാലത്തിനനുസൃതമായി പരിഷ്‌കരിക്കേണ്ടതിൻ്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ടുള്ള നയരേഖ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവതരിപ്പിച്ചു.
  • വകുപ്പിന് കീഴിലെ അക്കാദമികളുടെ സ്വതന്ത്രമായ അധികാരാവകാശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഊർജസ്വലമായ പ്രവർത്തനങ്ങൾക്കായി ഇവയെ ഏകോപിപ്പിക്കും.
  • ‘ഗ്ലോബൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്’ എന്ന നിലയിൽ നയം രൂപീകരിക്കുകയാണ് ലക്ഷ്യം. ജി.സി.സി. രാജ്യങ്ങളുമായി വാണിജ്യ-വ്യാപാര ബന്ധങ്ങൾക്കൊപ്പം അവിടുത്തെ കലാരൂപങ്ങളുടെ അവതരണം കേരളത്തിൽ സാധ്യമാക്കും.
  • ‘മതം - മൈത്രി - മാനവികത’ എന്ന ആശയം ഓരോ വീട്ടിലും എത്തിക്കുക. ശാസ്ത്ര ബോധവൽക്കരണ സ്ഥാപനങ്ങൾ വ്യാപകമാക്കുക.
  • കേരളത്തെ രണ്ടോ മൂന്നോ മേഖലകളായി തിരിച്ച് സ്ഥിരം നാടകവേദികൾ രൂപീകരിക്കും.
  • സിനിമാ-സീരിയൽ നയം നടപ്പാക്കുക, യുവജനങ്ങൾക്കും വനിതകൾക്കുമായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുക, ‘ബാലകേരളം’ പദ്ധതി വഴി വിദ്യാർത്ഥികളുടെ സാംസ്‌കാരിക ഉന്നമനം സാധ്യമാക്കുക.
  • കലാകാരെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുകയും മുതിർന്ന പൗരരെ സാംസ്‌കാരിക പരിപാടികളിൽ ഉൾപ്പെടുത്തുകയും ചെയ്യും.
  • കേരള കലാമണ്ഡലത്തെ സകല കലകളുടെയും സർവകലാശാലയായി മാറ്റുക.

 

സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ വിഷൻ 2031 റിപ്പോർട്ട് അവതരണം നിർവഹിച്ചു.  ‘മതേതരത്വം, മാനവികത, സാംസ്കാരിക വൈവിധ്യം’ എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സംസാരിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ഡോ. അനിൽ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു. ‘കേരളം ഇന്നലെ, ഇന്ന്, നാളെ – നവോത്ഥാനം മുതൽ നവകേരളം വരെ – ജനപ്രിയ സർക്കാരുകളുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അവതരണം നടത്തി. ടി.ഡി. രാമകൃഷ്ണൻ, സി.എസ്.ചന്ദ്രിക, ഡോ.ജിജു പി.അലക്സ്, ഡോ.എം.എ.സിദ്ദിഖ് എന്നിവർ പങ്കെടുത്തു. സെമിനാറുകളുടെ മോഡറേറ്റർ എ.വി. അജയകുമാർ ആയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.മതേതരത്വം, മാനവികത, നവോത്ഥാന മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ സാംസ്‌കാരിക നായകരും വിദഗ്ദ്ധരും പങ്കെടുത്ത പാനൽ ചർച്ചകൾ സെമിനാറിന് മുതൽക്കൂട്ടായി.

അനുബന്ധ ലേഖനങ്ങൾ

നവകേരള നിർമ്മിതിയുടെ ഭാവി; വികസന നയരൂപീകരണത്തിന് ജനകീയ മുഖം
കേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളം പശ്ചാത്തല വികസനത്തിന്റെ ഹബ്ബാകും-പൊതുമരാമത്ത് വകുപ്പ് സെമിനാർ
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66, 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ 
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വിശപ്പകറ്റി കേരളം പോഷക ഭദ്രതയിലേക്ക്
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സുസ്ഥിര ജലവികസനത്തിന് ദിശാബോധം നൽകി ജലവിഭവ വകുപ്പ് സെമിനാർ
 സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുന്നതിനായി ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ജലവിഭവ വകുപ്പ് മന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ
കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ