വിഷൻ 2031: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഒരു നിർണായക വഴിത്തിരിവിലാണ്. നിലവിലെ നേട്ടങ്ങളെ വിലയിരുത്തിക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള ദീർഘവീക്ഷണ പദ്ധതിയാണ് വിഷൻ 2031. ഒക്ടോബർ 13ന് തിരുവനന്തപുരത്ത് ടാഗോറിൽ സംഘടിപ്പിച്ച ഉന്നതതല സെമിനാറിൽ വിദ്യാഭ്യാസലക്ഷ്യം കേവലം അക്കാദമിക് മികവിൽ ഒതുങ്ങാതെ യഥാർത്ഥ അക്കാദമിക് എക്സലൻസിലേക്ക് പരിണമിക്കേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയായത്. 'എ പ്ലസിൽ' കുരുങ്ങിക്കിടക്കുന്ന ശരാശരി ചിന്താഗതിയിൽ നിന്ന് സമൂഹം മാറി സൃഷ്ടിപരവും വിമർശനാത്മകവുമായ പഠനരീതികളിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് സെമിനാർ വിലയിരുത്തി. പരീക്ഷകൾ വെറും അളവുകോലുകൾ മാത്രമല്ല, എല്ലാ കുട്ടികളെയും ഉൾക്കൊള്ളുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന പ്രക്രിയകളായിത്തീരേണ്ടതിന്റെ പ്രാധാന്യവും വിഷൻ 2031 ഊന്നിപ്പറഞ്ഞു. ഈ മാറ്റത്തിന്റെ വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്തു.  വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രചോദനാത്മകവുമായതും നവോത്ഥാനപരവുമായ രീതിയിൽ പുനർനിർവചിക്കാനാണ് വിഷൻ 2031 ലക്ഷ്യമിടുന്നത്.

 

കേരളം അഭിമുഖീകരിക്കുന്ന പ്രധാന വിടവുകളിലൊന്ന് ശാസ്ത്രീയമായ പ്രീസ്‌കൂളിംഗ് സൗകര്യമാണ്. എല്ലാ കുഞ്ഞുങ്ങളുടെയും ശരിയായ വളർച്ചയും വികാസവും ഉറപ്പുവരുത്താനുതകുന്ന സംവിധാനം മുൻഗണന നൽകി പരിഗണിക്കേണ്ട കാര്യമാണ്. പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയത് കൊണ്ട് മാത്രം കുട്ടികൾ രക്ഷപ്പെടണമെന്നില്ല. ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് അറിവ് നിർമ്മിക്കുന്നവരായി കുട്ടികൾ മാറണം. അതിനായി കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുംവിധം അധ്യാപകർ മാറേണ്ടതുണ്ട്. ഇവിടെയാണ് അധ്യാപകരുടെ പ്രൊഫഷണൽ വികാസത്തിന്റെ പ്രസക്തി. കുട്ടി എന്നാൽ പഠിക്കാനുള്ള ഒരു ഉപകരണം മാത്രമാണെന്ന ധാരണ രക്ഷകർത്താക്കൾക്കിടയിൽ വളർന്നു വരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. കുട്ടികളുടെ ആരോഗ്യ കായികക്ഷമത വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കണം. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗൗരവമേറിയ പരിഗണന നൽകും. സ്‌കൂൾ കാലഘട്ടം കഴിഞ്ഞാലുള്ള ഇവരുടെ റീഹാബിലിറ്റേഷൻ സംബന്ധിച്ച ആലോചനകളും ഉണ്ടാകേണ്ടതാണ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്ക് അവരുടെ സാംസ്‌കാരിക തനിമയിൽ നിലനിർത്താവുന്നതിനെ അംഗീകരിച്ചുകൊണ്ട് ജീവിതം കൂടുതൽ മെച്ചപ്പെടാൻ ഏതുതരം വിദ്യാഭ്യാസ അവസരങ്ങളാണ് ഒരുക്കേണ്ടത് എന്നതും വിഷൻ വേദിയിൽ ചർച്ചയായി.

 

വിദ്യാഭ്യാസരംഗത്തെ ആധുനികവൽക്കരണം, എല്ലാവരെയും ഉൾച്ചേർത്തും ഉൾകൊണ്ടുമുള്ള വിദ്യാഭ്യാസം, ഗോത്രമേഖലയിലെ കുട്ടികളുടെ സാർവത്രിക എൻറോൾമെന്റും റീടെൻഷനും ഉറപ്പാക്കുക, തീരദേശവാസികളായ കുട്ടികളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കൽ, സ്‌കൂൾമേളകളിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ, സ്‌കൂൾ ക്യാമ്പസുകളെ എങ്ങനെ ശുചിത്വ, ഹരിത, സുരക്ഷിത ക്യാമ്പസുകളായി മാറ്റാം, പ്രകൃതിക്ഷോഭങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ സജ്ജമാക്കാം, ജല പരിശോധന പോലെ സമൂഹത്തെ സഹായിക്കുന്ന പ്രവർത്തന ഇടമായി സ്‌കൂളുകളെ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയവയും വിഷൻ 2031ന്റെ ഭാഗമായി ചർച്ച ചെയ്തു.

 

കേരളീയ പൊതുവിദ്യാഭ്യാസം-മികവിന്റെ നാൾ വഴികൾ, നാളെയുടെ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സൺ ഡോ. കെ എൻ. ഗണേഷ് സംസാരിച്ചു. 'നാളെയുടെ അധ്യാപകരും ടീച്ചർ പ്രൊഫഷണലിസവും' എന്ന വിഷയം ഡൽഹി സർവ്വകലാശാല പ്രൊഫസർ നമിത രംഗനാഥനും 'ഗുണമേന്മ വിദ്യാഭ്യാസം - കാര്യക്ഷമമായ ഭരണ നിർവ്വഹണം' എന്ന വിഷയം അഹമ്മദാബാദ് ഐ. ഐ.എം പ്രൊഫസർ കന്തൻ ശുക്ലയും അവതരിപ്പിച്ചു. 'വളരുന്ന സാങ്കേതികവിദ്യ - മാറേണ്ട സ്‌കൂൾ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങൾ' എന്ന വിഷയത്തിൽ ഓപ്പൺ ഇൻവെൻഷൻ നെറ്റ് വർക്ക് ഇന്ത്യൻ പ്രതിനിധി വെങ്കിടേഷ് ഹരിഹരൻ സംസാരിച്ചു. പൊതുചർച്ചയും റിപ്പോർട്ടും ക്രോഡീകരണത്തോടെയും വിഷൻ 2031 സെമിനാർ പൂർത്തിയായി.
 

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: കേരളം പശ്ചാത്തല വികസനത്തിന്റെ ഹബ്ബാകും-പൊതുമരാമത്ത് വകുപ്പ് സെമിനാർ
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66, 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏറ്റവുമധികം സർക്കാർ നിയമനങ്ങൾ കേരളത്തിൽ: വിഷൻ 2031 യുവജന സെമിനാർ
കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതി
കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ ഊർജ്ജ ഭാവി ഡിജിറ്റൽവത്കരണത്തിലും കാർബൺ ന്യൂട്രാലിറ്റിയിലും
വിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
നവകേരള നിർമ്മിതിയുടെ ഭാവി; വികസന നയരൂപീകരണത്തിന് ജനകീയ മുഖം
കേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾ