2000 മെഗാവാട്ട് ശേഷിവര്‍ധന; 500 കോടി രൂപയുടെ ലാഭത്തോടെ കെ.എസ്.ഇ.ബി

കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങള്‍ വലുതാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് രേഖപ്പെടുത്തി. വൈദ്യുതി പ്രസരണ രംഗത്ത് 8056.3 കോടി രൂപയുടെയും വൈദ്യുതി ഉത്പാദന രംഗത്ത് 2941.67 കോടി രൂപയുടെയും മുതല്‍മുടക്കാണ് ഈ കാലയളവില്‍ നടത്തിയത്. 2024-2025 സാമ്പത്തിക വര്‍ഷം 571.22 കോടി രൂപയുടെ ലാഭമാണ് കെ.എസ്.ഇ.ബി നേടിയത്.
 

വൈദ്യുതി വിതരണ മേഖലയിൽ ₹13,014.99 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ  നടപ്പിലാക്കി. ഒൻപത് വർഷത്തിൽ 101 സബ്‌സ്റ്റേഷനുകൾ പൂർത്തിയാക്കാനായി. 20,621 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. 32.94 ലക്ഷം സർവീസ് കണക്ഷനുകൾ നൽകി. വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്ന അപകടങ്ങൾ ഒഴിവാക്കാൻ 2.22 ലക്ഷം സ്പേസറുകൾ സ്ഥാപിച്ചു. 

 

ഇടമൺ–കൊച്ചി 400 കെ.വി. ലൈനും പുകലൂർ–മാടക്കത്തറ 400 കെ.വി. ലൈനും പൂർത്തിയാക്കിയതോടെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2550 മെഗാവാട്ട് വർധനവാണ്  നേടിയത്. 2030 ഓടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 10,000 മെഗാവാട്ട് ആക്കുക എന്നതാണ് ലക്ഷ്യം. 

 

ജലവൈദ്യുതി ഉൽപ്പാദന ശേഷിയിൽ  ഒൻപത് വർഷത്തിനിടെ 179.65 മെഗാവാട്ട് വർദ്ധനവ്   നേടിയെടുത്തു. 111 മെഗാവാട്ട് ശേഷിയുള്ള 7 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 

 

സൗരോർജ്ജ ഉത്പാദനത്തിൽ കേരളം രാജ്യത്തിന് മാതൃകയായി മാറി. 2016-ൽ 16.49 മെഗാവാട്ട് മാത്രമായിരുന്ന സ്ഥാപിത ശേഷി, 2025-ൽ 1883 മെഗാവാട്ട് ആയി ഉയർന്നു. കഴിഞ്ഞ 9 വർഷങ്ങളിൽ 1866.51 മെഗാവാട്ട് ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിച്ചു. 

 

വൈദ്യുതി ലഭ്യമല്ലാത്ത 102 ആദിവാസി ഉന്നതികളിൽ, വയനാട് ജില്ലയിൽ പുനരധിവാസം തീരുമാനിച്ചിട്ടുള്ളവ ഒഴികെ 83 പ്രദേശങ്ങളിൽ വൈദ്യുതീകരണം നടപ്പിലാക്കിവരികയാണ്. ഇതിനകം 35 നഗറുകളുടെ വൈദ്യുതീകരണം പൂർത്തിയായി.658 വീടുകൾക്ക് കണക്ഷൻ നൽകി.

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി  ഇതിനകം 1697 വീടുകളിൽ
രണ്ട് കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിച്ചു. ലൈഫ് മിഷനിലെ 968 വീടുകൾ, പുനർഗേഹത്തിലെ 142 വീടുകൾ, പട്ടികവർഗ പ്രദേശങ്ങളിലെ 282 വീടുകൾ ഇതിൽ  ഉൾപ്പെടുന്നു. പട്ടികജാതി വീടുകളിൽ 3 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകൾ 305 വീടുകളിൽ സ്ഥാപിച്ചു. 

 

₹10,000 കോടി  രൂപ ചെലവിൽ നടപ്പാക്കുന്ന ട്രാൻസ്‌ഗ്രിഡ് പദ്ധതിയിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രസരണ ശൃംഖല ആധുനികമാക്കുകയാണ് ഇനി സർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ പ്രതിവർഷം 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ച് ₹250 കോടി വരുമാന നേട്ടം ലഭിക്കും.  

 

പവർകട്ടില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായതും, പാലക്കാട് ജില്ലയിലെ നടുപ്പതി ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഗ്രിഡ് ബന്ധിത ആദിവാസി സൗരോർജ ഗ്രാമമായി പ്രഖ്യാപിച്ചതും ,2024 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കിയതും ,രാജ്യത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കിയതുമൊക്കെ വൈദ്യുതി മേഖലയിൽ ഈ കാലയളവിൽ കേരളം കരസ്ഥമാക്കിയ  നേട്ടങ്ങളാണ്.

അനുബന്ധ ലേഖനങ്ങൾ

കുടുംബശ്രീ : 9,000 കോടിയിലേറെ നിക്ഷേപം, 14 ലക്ഷം പേർക്ക്  ഉപജീവനം
സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി വളരുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക്  നിക്ഷേപം  9,054 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങൾ
7000 കോടിയിലേറെ രൂപയുടെ സൗജന്യ ചികിത്സ; ലോകരാജ്യങ്ങള്‍ക്ക് കേരളം മാതൃക
സൗജന്യ ചികിത്സയിൽ രാജ്യത്തിനും ലോകത്തിനും  മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് (സെപ്റ്റംബർ 2025) വരെ , സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കായി  7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
30,000 കോടിയിലേറെ രൂപയുടെ നിക്ഷേപ പദ്ധതികൾ — നവകേരളത്തിന് കരുത്തായി ഇൻവെസ്റ്റ് കേരള
കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങളുടെ വൻ പ്രവാഹത്തിനാണ്  വഴിയൊരുക്കുന്നത്.    ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി 2025 ജൂലൈ വരെ 31,429.15 കോടിയുടെ 86 നിക്ഷേപ പദ്ധതികൾക്കാണ്  സംസ്ഥാനത്ത് തുടക്കമായത്. ഈ പദ്ധതികൾ പൂർത്തിയായാൽ 40,439 തൊഴിലവസരങ്ങൾ കേരളത്തിലെ യുവാക്കൾക്കായി സൃഷ്ടിക്കപ്പെടും.
കൂടുതൽ വിവരങ്ങൾ
5000 കോടി കടന്ന് വിറ്റുവരവ് , വിജയ വഴിയിൽ  പൊതുമേഖലാ സ്ഥാപനങ്ങള്‍ 
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ  സ്ഥാപനങ്ങളുടെ ചരിത്ര മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് . 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തനലാഭമാണ്  2024-25 സാമ്പത്തിക വർഷം  പൊതുമേഖലാ സ്ഥാപനങ്ങൾ    സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് 134.56 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനങ്ങൾ  മുന്നേറിയത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം 
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ  ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.    83,45,879 കുടുംബങ്ങളിലായി  ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ്  14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ
7 ലക്ഷം ഹെക്ടറിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി ഡിജിറ്റൽ റീസർവ്വേ
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 2025 ജൂൺ വരയുള്ള കണക്കനുസരിച്ച്  7.31 ലക്ഷം ഹെക്ടർ ഭൂമിയാണ് സംസ്ഥാനത്ത്    അളന്നു തിട്ടപ്പെടുത്തിയത്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.    സംസ്ഥാനത്തെ ആകെയുള്ള  488 വില്ലേജുകളിൽ  312 വില്ലേജുകളിൽ ഇതിനോടകം തന്നെ ഡിജിറ്റൽ റീസർവ്വേ ഫീൽഡ് ജോലികൾ പൂർത്തിയായി.
കൂടുതൽ വിവരങ്ങൾ
സംരംഭക വര്‍ഷം, സംരംഭകത്വ വളർച്ചയ്ക്ക് സർക്കാർ പങ്കാളിത്തം
ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും  ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.    വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ