5000 കോടി കടന്ന് വിറ്റുവരവ് , വിജയ വഴിയിൽ  പൊതുമേഖലാ സ്ഥാപനങ്ങള്‍ 

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ  സ്ഥാപനങ്ങളുടെ ചരിത്ര മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് . 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തനലാഭമാണ്  2024-25 സാമ്പത്തിക വർഷം  പൊതുമേഖലാ സ്ഥാപനങ്ങൾ    സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് 134.56 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനങ്ങൾ  മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവ് 4419 കോടിയിൽ നിന്ന് 5119.18 കോടിയായി വർധിച്ചു. 15.82% വർധനവാണ് രേഖപ്പെടുത്തിയത്.  ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു. 32 കമ്പനികളുടെ വാർഷിക വിറ്റുവരവിൽ വർധനവുണ്ട്. 

 

രൂപീകരണത്തിൻ്റെ 50 വർഷം പിന്നിടുന്ന കെൽട്രോൺ ചരിത്രത്തിലാദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ഏറ്റവുമധികം പ്രവർത്ത ലാഭമുണ്ടാക്കിയത് ചവറ കെ.എം.എം.എൽ ആണ്, 107. 67 കോടി രൂപ. കെൽട്രോൺ 50.54 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി.  കെ.എസ്.ഐ.ഡി.സി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭവും നേടി. 

 

വിവിധ മേഖലകളിലെ കമ്പനികളുടെ പ്രകടനത്തിലും മികവ് പ്രതിഫലിച്ചു. ഇലക്ട്രോണിക്സ് മേഖലയിലെ കമ്പനികളുടെ പ്രവത്തന ലാഭം 48.11 കോടിയിൽ നിന്ന് 70. 99 കോടിയായി ഉയർന്നു. ഇലക്ട്രിക്കൽ മേഖലയിൽ മുൻവർഷത്തെ 1.86 കോടിയുടെ നഷ്ടം നികത്തി 17.79 കോടി ലാഭം രേഖപ്പെടുത്തി. ഇൻഫ്രാസ്ട്രക്ചർ മേഖല 13.42 കോടി(മുൻ വർഷം 8.92), സിറാമിക്സ് മേഖല – 3.43 കോടി (മുൻ വർഷം 2.06 കോടി നഷ്ടം), കയർ മേഖല -3.39 കോടി (മുൻ വർഷം 6.05 കോടി നഷ്ടം), എഞ്ചിനീയറിംഗ് മേഖല – 32 ലക്ഷം (മുൻവർഷം 9.01 കോടി നഷ്ടം) എന്നിങ്ങനെ ലാഭം രേഖപ്പെടുത്തി.

 

ടിസിസി, കെൽ, കേരളാ സിറാമിക്‌സ്, ട്രിവാൻട്രം സ്പിന്നിങ് മിൽ, കയർ മെഷിനറി സ്ഥാപനങ്ങൾ ലാഭത്തിലായി. കേന്ദ്രസർക്കാർ അടച്ചു പൂട്ടിയതിനെ തുടർന്ന് കേരളം ഏറ്റെടുത്ത വെള്ളൂർ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയിൽ നിന്ന് 2.26 കോടിയായി കുറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (കെ.പി.പി.എൽ) മികവുറ്റ പ്രകടനം കാഴ്ചവെച്ചു മുന്നേറുകയാണ്. 

 

റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് 1050 കോടിയുടെ കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു. കയറുൽപന്നങ്ങളുടെ വിപണനത്തിന് വാൾമാൾട്ടുമായി കേരള കയർ കോർപ്പറേഷൻ ധാരണയിലെത്തി. ഇന്ത്യയിൽ ഇത്തരത്തിൽ വാൾമാൾട്ടുമായി കരാറിലേർപ്പെടുന്നത് തന്നെ ആദ്യമായിട്ടാണ്. മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, അമൃത്സർ സുവർണക്ഷേത്രത്തിലേക്ക് കയർഫെഡ് നൂൽ കയറ്റുമതി, കേരള സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് പ്രവർത്തനമാരംഭിച്ചു എന്ന് തുടങ്ങി ഒരുപാട് നേട്ടങ്ങൾ ഈ കാലയളവിൽ ഉണ്ടായി. 

 

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം വൈ വിധ്യവൽക്കരണത്തിലൂടെയും വിപുലീകരണത്തിലൂടെയും സ്ഥാപനങ്ങളുടെ സുസ്ഥിര മായ വളർച്ച ലക്ഷ്യമിട്ട് ഭാവി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 9,467.35 കോടി രൂപയുടെ പ്രത്യേക മാസ്റ്റർപ്ലാനാണ്  സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷം ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്കായി 279.10 കോടി രൂപയും 2025-26ൽ 275.10 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതാണ്  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ  ശ്രദ്ധേയമായ വളർച്ച.

അനുബന്ധ ലേഖനങ്ങൾ

50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
സംരംഭക വര്‍ഷം, സംരംഭകത്വ വളർച്ചയ്ക്ക് സർക്കാർ പങ്കാളിത്തം
ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും  ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.    വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
500 കടന്ന് കപ്പലുകൾ , വികസനം നങ്കൂരമിട്ട വിഴിഞ്ഞം തുറമുഖം
വാണിജ്യ അടിസ്ഥാനത്തിൽ  പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു.    ഇതുവരെ 525  കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ്  കൈകാര്യം ചെയ്യപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ
30,000 കോടിയിലേറെ രൂപയുടെ നിക്ഷേപ പദ്ധതികൾ — നവകേരളത്തിന് കരുത്തായി ഇൻവെസ്റ്റ് കേരള
കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങളുടെ വൻ പ്രവാഹത്തിനാണ്  വഴിയൊരുക്കുന്നത്.    ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി 2025 ജൂലൈ വരെ 31,429.15 കോടിയുടെ 86 നിക്ഷേപ പദ്ധതികൾക്കാണ്  സംസ്ഥാനത്ത് തുടക്കമായത്. ഈ പദ്ധതികൾ പൂർത്തിയായാൽ 40,439 തൊഴിലവസരങ്ങൾ കേരളത്തിലെ യുവാക്കൾക്കായി സൃഷ്ടിക്കപ്പെടും.
കൂടുതൽ വിവരങ്ങൾ
7 ലക്ഷം ഹെക്ടറിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി ഡിജിറ്റൽ റീസർവ്വേ
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 2025 ജൂൺ വരയുള്ള കണക്കനുസരിച്ച്  7.31 ലക്ഷം ഹെക്ടർ ഭൂമിയാണ് സംസ്ഥാനത്ത്    അളന്നു തിട്ടപ്പെടുത്തിയത്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.    സംസ്ഥാനത്തെ ആകെയുള്ള  488 വില്ലേജുകളിൽ  312 വില്ലേജുകളിൽ ഇതിനോടകം തന്നെ ഡിജിറ്റൽ റീസർവ്വേ ഫീൽഡ് ജോലികൾ പൂർത്തിയായി.
കൂടുതൽ വിവരങ്ങൾ
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം 
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ  ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.    83,45,879 കുടുംബങ്ങളിലായി  ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ്  14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ
2000 മെഗാവാട്ട് ശേഷിവര്‍ധന; 500 കോടി രൂപയുടെ ലാഭത്തോടെ കെ.എസ്.ഇ.ബി
കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങള്‍ വലുതാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
5000-ത്തിലധികം കുടുംബങ്ങൾക്ക് പുതുജീവിതം, പുനർഗേഹം 
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന ബൃഹത് പദ്ധതിയായ  പുനർഗേഹത്തിലൂടെ ഇതുവരെ പുനരധിവാസം ഉറപ്പായത് 5361 കുടുംബങ്ങൾക്കാണ്.     പദ്ധതി പ്രകാരം 9104 കുടുംബങ്ങളാണ്  മാറിത്താമസിക്കുവാൻ സന്നദ്ധരായത്.
കൂടുതൽ വിവരങ്ങൾ