സാമൂഹിക സുരക്ഷ ഉറപ്പാക്കി  ഉയർന്ന വേതന മാതൃക

കേരളം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു സവിശേഷ വികസന മാതൃകയാണ് ഉയർന്ന വേതനവും തൊഴിലാളി സൗഹൃദ അന്തരീക്ഷവും. മുമ്പ് മലയാളികൾ മാത്രം പ്രവർത്തിച്ചിരുന്ന തൊഴിലിടങ്ങളിലേക്ക് ഇന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ എത്തിച്ചേരുന്നതിനു പിന്നിലെ പ്രധാന ആകർഷണീയത, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉറപ്പാക്കുന്ന മികച്ച വേതനവും ജീവിത സുരക്ഷിതത്വവുമാണ്. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ മാറ്റത്തിന് അടിത്തറയിട്ടത്. വിവിധ മേഖലകളിൽ നടപ്പാക്കിയ മിനിമം വേതനം, തൊഴിൽ തർക്കങ്ങൾ കുറഞ്ഞത്, മെച്ചപ്പെട്ട വ്യവസായ അനുകൂല അന്തരീക്ഷം, അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആരോഗ്യ-സാമൂഹിക സുരക്ഷിതത്വം എന്നിവ ഈ നേട്ടങ്ങൾക്ക് കാരണമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 2023-24 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമാണ് കേരളം. ഇത് സംസ്ഥാനത്തെ തൊഴിലാളി വിഭാഗങ്ങൾക്ക് സാമ്പത്തിക സ്ഥിരത നൽകുന്നതിലൂടെ അതിദാരിദ്ര്യത്തിൻ്റെ സാധ്യതകളെ ഇല്ലാതാക്കുന്നു.

 

തൊഴിലാളി സൗഹൃദ അന്തരീക്ഷത്തിൻ്റെ പരിണാമം

ഒരു കാലത്ത് മലയാളികൾ മാത്രം ആശ്രയിച്ചിരുന്ന നെൽവയലുകളിലും, ഹോട്ടലുകളിലും, മറ്റ് സേവന മേഖലകളിലും ഇന്ന് അതിഥി തൊഴിലാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഞാറു നടൽ, കള പറിക്കൽ, കൊയ്ത്ത്, മെതി തുടങ്ങിയ കായികാധ്വാനം ആവശ്യമുള്ള മേഖലകളിൽ മലയാളികൾ മാറിനിന്നപ്പോൾ ഈ തൊഴിലാളികൾ ആ ഒഴിവുകൾ നികത്തി. ഈ മാറ്റത്തിന് പിന്നിലെ പ്രേരകശക്തി മികച്ച വേതനവും മെച്ചപ്പെട്ട ജീവിത സുരക്ഷിതത്വവുമാണ്. തൊഴിലാളി സൗഹൃദവും തൊഴിൽ സൗഹൃദവുമായ അന്തരീക്ഷത്തിൽ കേരളം രാജ്യത്തിന് മാതൃകയായി നിലകൊള്ളുന്നു. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ് എന്നത് ഈ പ്രതിബദ്ധതയുടെ തെളിവാണ്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ സംസ്ഥാനത്തിന് കഴിയുന്നു.

 

വേതന നിലവാരം: ദേശീയ ശരാശരിയേക്കാൾ മുന്നിൽ

ആർബിഐയുടെ 2023-24 ലെ ഇന്ത്യൻ സ്റ്റേറ്റ്സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾക്കുള്ള വേതനം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. നിർമ്മാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ്.

 

നിർമാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾക്ക് ദേശീയ ശരാശരിയേക്കാൾ മേലെയാണ് വേതനം. ഗ്രാമീണ മേഖലയിൽ കെട്ടിടനിർാണ തൊഴിലാളികൾക്ക് 893.6 രൂപ, കർഷകത്തൊഴിലാളികൾക്ക് 807.2 രൂപ, കാർഷികേതര തൊഴിലാളികൾക്ക് 735 രൂപ എന്നിങ്ങനെയാണ് കേരളത്തിൽ ശരാശരി ദിവസക്കൂലി. ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുമിത്. കെട്ടിടനിർാണ തൊഴിലാളികളുടെ ദിവസക്കൂലിയുടെ ദേശീയ ശരാശരി 417.3 രൂപയും കർഷക തൊഴിലാളികളുടേത് 372.7 രൂപയും കാർഷികേതര തൊഴിലാളികളുടേത് 371.4 രൂപയുമാണ് എന്ന് അറിയുമ്പോൾ മനസിലാകും കേരളത്തിന്റെ പ്രത്യേകത. അതോടൊപ്പം തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനും കേരളത്തിന് കഴിയുന്നു. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും  കേരളമാണ്. 

 

വേതന സുരക്ഷയും അതിദാരിദ്ര്യ നിർമ്മാർജനവും 

കേരളം നടപ്പാക്കിയ കർശനമായ തൊഴിൽ നിയമങ്ങൾ, 85 മേഖലകളിലെ മിനിമം വേതനം, കൂടാതെ തൊഴിലാളികൾക്ക് ഉറപ്പാക്കിയ തൊഴിൽ സുരക്ഷയും സാമൂഹിക സുരക്ഷിതത്വവും സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ സഹായിച്ചിട്ടുണ്ട്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയോളം വരുന്ന ഉയർന്ന ദിവസക്കൂലി, ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. തൊഴിലാളി സൗഹൃദ സംസ്കാരം, സംസ്ഥാനത്തെ മൊത്തത്തിൽ സാമ്പത്തികമായി ശാക്തീകരിച്ചു. ഇപ്രകാരം ഉയർന്ന വേതനം ഉറപ്പാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക സുസ്ഥിരതയും, തൊഴിൽ സുരക്ഷയുമാണ് അതിദാരിദ്ര്യം എന്ന സാമൂഹിക പ്രശ്നത്തെ ശാശ്വതമായി ഇല്ലാതാക്കുന്നതിലെ പ്രധാന ചാലകശക്തിയായി പ്രവർത്തിച്ചത്. ഈ സാമൂഹിക നീതിയുടെയും സാമ്പത്തിക സമത്വത്തിൻ്റെയും ബലത്തിലാണ് 2025 നവംബർ 1-ന് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുന്നത്.

അനുബന്ധ ലേഖനങ്ങൾ

അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം: നവകേരളപ്പിറവിയുടെ ചരിത്ര നിമിഷം
2025 നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ അതിദാരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറും. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ നടപ്പാക്കുന്ന ലോകത്തിലെ ചൈനയ്ക്കു ശേഷം രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം സ്വന്തമാക്കും.  ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക സമത്വം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ലോകത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകി അതിദാരിദ്ര്യ നിർമാർജന ദൗത്യം
കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് കേരളം . ഈ  നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രതയിലൂടെ ദാരിദ്ര്യമുക്ത കേരളം
ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാത്ത സംസ്ഥാനമായിരുന്നിട്ടും, കേരളം സജ്ജമാക്കിയ  സാർവത്രിക പൊതുവിതരണ  സംവിധാനം ഇന്ന് രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക സംവിധാനം  നിർമ്മിക്കാനുമുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങൾക്ക് ഈ പൊതുവിതരണ സംവിധാനം (PDS) പ്രേരകശക്തിയായി.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനവും ഡിജിറ്റൽ സാക്ഷരതയുടെ നിർണായക പങ്കും
വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ച കേരളം, ഇപ്പോൾ ഏറ്റവും ഉന്നത ലക്ഷ്യമായ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറുന്ന കേരളത്തിന്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ മുന്നേറ്റം നിർണായക പങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജന ദൗത്യത്തിന് മാതൃകയും വഴികാട്ടിയുമായി കോട്ടയം
കേരളത്തിന്റെ വികസനയാത്രയിൽ മറ്റൊരു ചരിത്രാധ്യായം രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായി നിലകൊള്ളുന്ന കേരളം, ഇപ്പോൾ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
ഭൂപരിഷ്കരണം – അതിദാരിദ്ര്യ നിർമാർജനവഴിയിലെ  നാഴികക്കല്ല്
കേരളത്തിന്റെ സർവോത്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ട ഏറ്റവും വിപ്ലവകരമായ ഭരണനടപടിയാണ് 1957-ൽ രൂപംകൊണ്ട ആദ്യ ഇ.എം.എസ്. മന്ത്രിസഭ ആവിഷ്കരിച്ച ഭൂപരിഷ്കരണം.
കൂടുതൽ വിവരങ്ങൾ
സുസ്ഥിരതയിലേക്ക് കേരളം: സാക്ഷരതയും അതിദാരിദ്ര്യ നിർമാർജനവും
കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നാഴികക്കല്ലുകളാണ് സമ്പൂർണ സാക്ഷരതയും അതിദാരിദ്ര്യ നിർമ്മാർജനവും. 1991 ഏപ്രിൽ 18-ന് മലപ്പുറത്ത് ചേലക്കോടൻ ആയിഷ സമ്പൂർണ സാക്ഷരത പ്രഖ്യാപിച്ചതോടെ അറിവിൻ്റെയും സാമൂഹ്യ ഉണർവിന്റെയും വിപ്ലവത്തിന് കേരളം തുടക്കമിട്ടു.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനത്തിലെ പ്രവാസി സാന്നിധ്യം
കേരളത്തിൻ്റെ സാമൂഹിക വികസന ചരിത്രത്തിൽ പ്രവാസി സമൂഹം ഒരു നിർണായക ശക്തിയായി നിലകൊള്ളുന്നു. എഴുപതുകളോടെ ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിച്ച വ്യാപകമായ തൊഴിൽ കുടിയേറ്റം, സംസ്ഥാനത്തിൻ്റെ പരമ്പരാഗത സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്നും ഇന്നത്തെ പുരോഗമനപരമായ അവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് പ്രധാന ഘടകമായി മാറി.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനം : സാമൂഹ്യപുരോഗതിയുടെ സമാനതകളില്ലാത്ത മാതൃകയായി കുടുംബശ്രീ 
1998-ൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം 27 വർഷമായി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത പുരോഗതി കൈവരിച്ച് മുന്നേറുകയാണ്. സ്വയംസഹായ സംഘങ്ങളുടെയും സൂക്ഷ്മസംരംഭങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമ്മാർജനമാണ് കുടുംബശ്രീയുടെ പ്രാഥമിക ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ